കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ മേഖലയിലേക്ക് കൂടുതൽ ആരോഗ്യ ജീവനക്കാരെ കൊണ്ടുവരുന്നതിന് തടസ്സമൊന്നുമില്ലെന്ന് മാൻപവർ പബ്ലിക് അതോറിറ്റി മേധാവി അഹ്മദ് അൽ മൂസ വാർത്തകുറിപ്പിൽ പറഞ്ഞു.കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് പൊതുവിലുള്ള റിക്രൂട്ട്മെൻറ് നിയന്ത്രണങ്ങളിൽനിന്ന് ആരോഗ്യ മേഖലയെ ഒഴിവാക്കിയത്.
രാജ്യത്ത് കോവിഡ് പ്രതിരോധ രംഗത്തുള്ള ആരോഗ്യ ജീവനക്കാർക്ക് ജോലിഭാരമുണ്ട്. സ്വകാര്യ മേഖലയിൽ ആവശ്യത്തിന് ജീവനക്കാരും സൗകര്യങ്ങളും ഉണ്ടാകുന്നത് പൊതുമേഖലയുടെ ഭാരം കുറക്കുമെന്നാണ് വിലയിരുത്തൽ.അവധിക്ക് നാട്ടിൽ പോയ ആരോഗ്യ ജീവനക്കാർ തിരിച്ചുവരാത്തതും മറ്റുമായി സ്വകാര്യ മേഖലയിലും നിരവധി ഒഴിവുകളുണ്ട്.
പൊതുവിൽ നിയന്ത്രിതമായി മാത്രമേ പുതിയ റിക്രൂട്ട്മെൻറിന് കുവൈത്തിൽ ഇപ്പോൾ അനുമതി നൽകുന്നുള്ളൂ. പുതിയ റിക്രൂട്ട്മെൻറിനായി എമർജൻസി മിനിസ്റ്റീരിയൽ കമ്മിറ്റിക്ക് ഇതുസംബന്ധിച്ച് അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.