സിബി ജോർജ്

സിബി ജോർജ്: ശ്രദ്ധേയ ഇടപെടലുകൾ നടത്തിയ സ്ഥാനപതി

കുവൈത്ത് സിറ്റി: രണ്ടു വർഷത്തെ ശ്രദ്ധേയമായ ഇടപെടലുകൾക്കുശേഷം ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് കുവൈത്തിൽനിന്ന് മടങ്ങുന്നു. ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തിറങ്ങി. ജപ്പാനാണ് പുതിയ പ്രവർത്തനമേഖല. എന്നാകും മടക്കം, ആരാകും കുവൈത്തിലെ പുതിയ ഇന്ത്യൻ സ്ഥാനപതി എന്നത് സംബന്ധിച്ച് വൈകാതെ വ്യക്തത വരും.

കോവിഡിന്റെ അപ്രതീക്ഷിത ആഘാതത്തിൽ ലോകം വിറങ്ങലിച്ചുനിൽക്കുന്ന ഘട്ടത്തിൽ 2020 ആഗസ്റ്റ് ആദ്യവാരത്തിലാണ് കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതിയായി സിബി ജോർജ് ചുമതലയേൽക്കുന്നത്. രാജ്യാതിർത്തികൾ അടക്കപ്പെടുകയും ലോകം നിശ്ചലമാകുകയും ചെയ്ത നാളുകളിൽ കുവൈത്തിലെ ഇന്ത്യക്കാർ വലിയ ആശങ്കകളിലൂടെയാണ് കടന്നുപോയത്. രോഗം പടർത്തിയ ഭീതിപ്പെടുത്തലിനൊപ്പം തൊഴിൽ നഷ്ടവും നാടണയാനാകുമോ എന്ന ആകുലതകളും ആളുകളെ പിടികൂടിയിരുന്നു. ഈ സാഹചര്യത്തിൽ പ്രവാസികളുടെ വിവിധങ്ങളായ പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെട്ട സിബി ജോർജ് കുവൈത്തിലെ ഇന്ത്യക്കാരുടെ രക്ഷാകർത്താവായി മാറി.

കുവൈത്തിലേക്ക് ഇന്ത്യയിൽനിന്ന് വാക്‌സിൻ എത്തിക്കൽ, ഇന്ത്യയിലേക്ക് ഓക്‌സിജൻ സിലിണ്ടറുകൾ കയറ്റുമതി തുടങ്ങി ഈ സമയത്ത് കുവൈത്തും ഇന്ത്യയും തമ്മിലുണ്ടായ സംയുക്ത സഹകരണത്തിന് അദ്ദേഹം ചുക്കാൻ പിടിച്ചു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ പൂർണപിന്തുണ ഇക്കാര്യങ്ങളിൽ സിബി ജോർജിന് ലഭിച്ചു. ഇരകൾ എന്നതിൽനിന്ന് ഐക്യത്തോടെയും ധൈര്യത്തോടെയും കോവിഡ് മഹാമാരിയെ അതിജീവിച്ചവർ എന്ന നിലയിലേക്ക് കുവൈത്തിലെ ഇന്ത്യൻ സമൂഹത്തെ എത്തിക്കാൻ ഈ പ്രവർത്തനങ്ങൾകൊണ്ടായി. കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പിന്റെ പിന്തുണയോടെ സാമ്പത്തിക സഹായം നൽകുന്നതിനും അദ്ദേഹത്തിന്റെ ഇടപെടൽ സഹായകമായി. പ്രവാസികളുടെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകളിലും എംബസിയുടെയും അംബാസഡറുടെയും കരുതലുണ്ടായി.

സ്ഥാനപതിയുടെ ഔപചാരികതകളൊന്നുമില്ലാതെയായിരുന്നു സിബി ജോർജിന്റെ പെരുമാറ്റം. സൗമ്യമായും പുഞ്ചിരിയോടെയും അദ്ദേഹം ഏവരോടും ഇടപെട്ടു. ഇടനിലക്കാരില്ലാതെ സാധാരണക്കാർക്ക് നേരിട്ട് എംബസിയെ എന്താവശ്യത്തിനും സമീപിക്കാം എന്ന അവസ്ഥകൈവന്നത് അദ്ദേഹത്തിലൂടെയാണ്. എംബസിയിൽ നടന്നുവന്ന ഓപൺ ഹൗസിലൂടെ നിരവധി പേരുടെ പ്രശ്ന പരിഹാരത്തിനു അതിവേഗ ഇടപെടൽ ഉണ്ടായി.

കെട്ടിക്കിടന്നിരുന്ന വെൽഫെയർ ഫണ്ട് നിരാലംബരായ ഇന്ത്യക്കാരുടെ വിവിധ ആവശ്യങ്ങൾക്ക് വിതരണം ചെയ്തുതുടങ്ങിയതു ശ്രദ്ധേയ പ്രവർത്തനമാണ്. നീറ്റ് പരീക്ഷക്ക് ഇന്ത്യക്കു പുറത്ത് ആദ്യമായി വേദിയൊരുക്കാൻ ഇടപെട്ടതും ഇന്ത്യക്കാർക്ക് നേട്ടമായി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള പരമ്പരാഗത പങ്കാളിത്തത്തിനും അടുപ്പത്തിനും ശക്തിപകരാനും സിബി ജോർജിന്റെ ഇടപെടലുണ്ടായി. കുവൈത്തി രാജകുടുംബത്തോടും സർക്കാറിനോടും നല്ല സൗഹൃദം അദ്ദേഹം നിലനിർത്തിപോന്നു. കുവൈത്തുമായി സഹകരിച്ച് എംബസി നടത്തിയ വിവിധ പരിപാടികൾക്കും മേൽനോട്ടം വഹിച്ചു. 


മലയാളികളുടെ സ്വന്തം അംബാസഡർ

കുവൈത്ത് സിറ്റി: സ്വന്തം നാട്ടിൽനിന്നൊരു സ്ഥാനപതി മലയാളികൾക്ക് അഭിമാനവും ആശ്വാസവുമായിരുന്നു. ഇന്ത്യൻ പ്രവാസികളുടെ വിഷയങ്ങളിൽ ഇടപെടുമ്പോൾ തന്നെ മലയാളികളുടെ കാര്യത്തിൽ സിബി ജോർജ് പ്രത്യേക ശ്രദ്ധ നൽകി. മുന്നിലെത്തുന്ന ചെറു കാര്യങ്ങളിൽ പോലും അദ്ദേഹം ഇടപെട്ടു പരിഹാരത്തിന് ശ്രമിച്ചു. മലയാളികൾ ഇത് നേരിട്ടനുഭവിച്ച കാലമാണ് കഴിഞ്ഞുപോയത്.

മലയാളീ സംഘടനകളുമായും ബിസിനസ് പ്രമുഖരുമായും നല്ലബന്ധം അദ്ദേഹം നിലനിർത്തി. സിബി ജോർജിന്റെ മടക്കം മലയാളികൾക്ക് വലിയ നഷ്ടമായിരിക്കും. കോട്ടയം ജില്ലയിലെ പാലാ സ്വദേശിയായ അദ്ദേഹം പാലാ സെയ്ന്റ് തോമസ് കോളജിൽനിന്ന് സ്വർണമെഡലോടെയാണ് ബിരുദം പൂർത്തിയാക്കിയത്. 1993 ൽ ഐ.എഫ്.എസ് ബാച്ച് ഉദ്യോഗസ്ഥനായി. പൊളിറ്റിക്കൽ ഓഫിസറായി ഈജിപ്തിലാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം.

തുടർന്ന് സ്വിറ്റ്സർലൻഡ്, ഖത്തർ, ഇറാൻ, യു.എസ്, പാകിസ്താൻ, സൗദി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചു. മികച്ച പ്രവർത്തനത്തിന് 2014ൽ എസ്.കെ.സിങ് പുരസ്കാരത്തിന് അർഹനായി. ഭാര്യ: ജോയ്‌സ് ജോൺ. എലീറ്റ, ആയില്യ, ജെഫ് എന്നിവർ മക്കളാണ്.

Tags:    
News Summary - CB George: Ambassador who made notable interventions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.