ഇ-സിഗരറ്റിനെതിരെ കർശന നിയമം വേണമെന്ന് ആവശ്യം

കുവൈത്ത്‌ സിറ്റി: ഇ-സിഗരറ്റിനെതിരെ കർശന നിയമം കൊണ്ടുവരണമെന്ന് പുകവലിയും അർബുദവും തടയാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കൂട്ടായ്മ ആവശ്യപ്പെട്ടു. ‘പുകയിലയും ഇലക്‌ട്രോണിക് പുകവലിയും: അപകടങ്ങളും ദോഷങ്ങളും’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പ്രഭാഷണത്തിനിടെ ഡോ. ഖാലിദ് അൽ സലേഹാണ് ആവശ്യം ഉന്നയിച്ചത്.

വർധിച്ച മരണനിരക്കിലേക്ക് നയിക്കുന്ന ആഗോള വെല്ലുവിളിയായി പുകവലിയെ അദ്ദേഹം സൂചിപ്പിച്ചു. പുകവലിയുമായി ബന്ധപ്പെട്ട കാരണങ്ങളാൽ പ്രതിവർഷം ഏകദേശം എട്ടു ദശലക്ഷം അകാലമരണങ്ങൾ സംഭവിക്കുന്നതായും സ്ഥിതിവിവരക്കണക്കിലൂടെ വ്യക്തമാക്കി.

പുകവലിയും ശ്വാസകോശ അർബുദവും തമ്മിലെ ശക്തമായ ബന്ധവും ഉണർത്തി. കുവൈത്തിലെ 17നും 30നും ഇടയിൽ പ്രായമുള്ളവരാണ് പുകവലി ആരംഭിക്കുന്നത്. പുകവലിയുടെ വ്യാപനനിരക്ക് പുരുഷന്മാരിൽ 39.2 ശതമാനവും സ്ത്രീകളിൽ 3.3ഉം ആണ്. ഇലക്ട്രോണിക് പുകവലി സുരക്ഷിതമാണെന്ന തെറ്റിദ്ധാരണയും തിരുത്തി.

ഇലക്ട്രോണിക് സ്മോക്കിങ് ഉപകരണങ്ങളിൽ വ്യത്യസ്ത അളവിലുള്ള നിക്കോട്ടിൻ അടങ്ങിയിട്ടുണ്ടെന്ന് ഡോ. ഖാലിദ് അൽ സലേഹ് വ്യക്തമാക്കി.

Tags:    
News Summary - demand for a strict law against electronic cigarettes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.