കുവൈത്ത് സിറ്റി: കുവൈത്തിലെ വിദേശ ഭാഷാ സ്കൂളുകളിൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിയ ഓഫ്ലൈൻ ക്ലാസുകൾ ഒന്നര വർഷത്തെ ഇടവേളക്കുശേഷമാണ് പുനരാരംഭിച്ചത്. കിൻറർഗാർട്ടൻ മുതൽ അപ്പർപ്രൈമറി വരെയുള്ള ക്ലാസുകളിലാണ് ഞായറാഴ്ച മുതൽ ഓഫ്ലൈൻ ക്ലാസ് ആരംഭിച്ചത്. നീണ്ട ഇടവേളക്കുശേഷം സ്കൂളിലെത്തിയ സന്തോഷത്തിലായിരുന്നു കുട്ടികൾ.
സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ദ്വിഭാഷാ സ്കൂളുകളിലും ഇന്ത്യൻ, പാകിസ്താനി, ബ്രിട്ടീഷ്, ജർമൻ, ഫ്രഞ്ച് വിദ്യാലയങ്ങളിലുമാണ് നേരിട്ടുള്ള ക്ലാസുകൾ ആരംഭിച്ചത്. വിദ്യാർഥികളെയും ജീവനക്കാരെയും സന്ദർശകരെയും ശരീര താപനില പരിശോധന നടത്തിയാണ് ക്ലാസ് മുറികളിൽ പ്രവേശിപ്പിച്ചത്.
നേരിട്ടുള്ള ക്ലാസുകൾക്ക് വിദ്യാഭ്യാസമന്ത്രാലയം അനുമതി നൽകിയിട്ടുണ്ടെങ്കിലും രക്ഷിതാക്കൾക്ക് ഓൺലൈൻ രീതി തുടരണം എന്നുണ്ടെങ്കിൽ അതിനുള്ള അവസരവും വിദ്യാഭ്യാസ മന്ത്രാലയം നൽകിയിട്ടുണ്ട്. ഓരോ ക്ലാസിലും 50 ശതമാനം വിദ്യാർഥികൾ എന്ന രീതിയിൽ റൊട്ടേഷൻ അടിസ്ഥാനത്തിലാണ് അധ്യയനം ക്രമീകരിച്ചിട്ടുള്ളത്. കുട്ടികളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്ത് സ്കൂൾ ട്രാൻസ്പോർട്ടേഷൻ പരാമാവധി ഒഴിവാക്കി കുട്ടികളെ രക്ഷിതാക്കൾതന്നെ നേരിട്ട് സ്കൂളുകളിൽ എത്തിക്കാൻ ശ്രമിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
ദീർഘ ഇടവേളക്കുശേഷം
വിദേശി സ്കൂളുകളിൽ നേരിട്ട് അധ്യയനം ആരംഭിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.