മയക്കുമരുന്ന്: ഇൗ വർഷം 40 വിദേശികൾ ഉൾപ്പെടെ 75 മരണം

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇൗ വർഷം ഇതുവരെ അമിത അളവിൽ മയക്കുമരുന്ന് ഉപയോഗിച്ചതുമൂലം 75 പേർ മരിച്ചു. ഇതിൽ 40 പേർ വിദേശികളും 35 പേർ കുവൈത്തികളുമാണ്. ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് മോർഫിൻ അമിതമായി ഉപയോഗിച്ചതുകാരണമാണ്. സ് വദേശികളും വിദേശികളും ഉൾപ്പെടെ 30 പേരാണ് ഇൗ കാരണം മരിച്ചത്. ബെൻസോഡയസഫിൻ ആണ് രണ്ടാമത്. കെമിക്കൽ മയക്കുമരുന് ന് മൂന്നാമതും ഷാബു നാലാമതും ഹഷീഷ് അഞ്ചാമതും വരുന്നു.


അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതുമൂലം മരിച്ചവരിൽ കൂടുതലും 23നും 35നും ഇടയിൽ പ്രായമുള്ളവരാണ്. പിന്നീട് വരുന്ന പ്രായവിഭാഗം 36നും 50നും ഇടയിൽ വയസ്സുള്ളവരും അതിനുശേഷം 18നും 22നും ഇടയിലുള്ളവരും ബാക്കിയുള്ളവർ 51നും 60നും ഇടയിൽ പ്രായമുള്ളവരുമാണ്. കഴിഞ്ഞ വർഷം ആകെ 116 പേർക്കാണ് അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതുകാരണം ജീവൻ നഷ്ടപ്പെട്ടത്. ഇതുമായി താരതമ്യം ചെയ്യുേമ്പാൾ ഇത്തവണ മരണം കുറയുകയാണ് ചെയ്തത്. മയക്കുമരുന്ന് രാജ്യത്ത് എത്തുന്നതിന് മുമ്പ് പിടികൂടുക ലക്ഷ്യമിട്ട് മയക്കുമരുന്ന് വിരുദ്ധ വിഭാഗം നടത്തിയ പ്രത്യേക ജാഗ്രത ഫലം ചെയ്തുവെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇൗ വർഷം കസ്റ്റംസ് വകുപ്പ് വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. യുവാക്കളെ ലക്ഷ്യംവെച്ച് അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി രാജ്യത്ത് പിടിമുറുക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം നടപടി ശക്തമാക്കിയത്.


സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗശീലം കൂടിവരുന്നുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ മയക്കുമരുന്ന് വിരുദ്ധ വകുപ്പ് പുറത്തുവിട്ട വാർഷിക റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ സ്കൂൾ വിദ്യാർഥികളിൽ 18.6 ശതമാനം പേർ മയക്കുമരുന്ന് ഏതെങ്കിലും തരത്തിൽ പരീക്ഷിച്ചവരാണ്.

Tags:    
News Summary - drugs-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.