ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്: സ്ഥാനാർഥികൾ 134 ആയി

കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം തുടരുന്നു. വ്യാഴാഴ്ച 32 സ്ഥാനാർഥികൾ ആഭ്യന്തര മന്ത്രാലയത്തിന്റെ തിരഞ്ഞെടുപ്പ് കാര്യ വകുപ്പിന് അപേക്ഷകൾ സമർപ്പിച്ചു. ഇതോടെ പത്രിക സമർപ്പിച്ചവരുടെ ആകെ എണ്ണം 134 ആയി. ഇതിൽ 130 പുരുഷന്മാരും നാലു സ്ത്രീകളുമാണ്.

ഒന്നാം മണ്ഡലത്തിൽ നിന്നു അഞ്ച്, രണ്ടാം മണ്ഡലത്തിൽ നിന്നു എട്ട്, മൂന്നാം മണ്ഡലത്തിൽ നിന്ന് ആറ്,നാലാം മണ്ഡലത്തിൽ നിന്ന് നാല്, അഞ്ചാം മണ്ഡലത്തിൽ നിന്ന് ഒമ്പത് എന്നിങ്ങനെയാണ് വ്യാഴാഴ്ച പത്രിക സമർപ്പിച്ചവരുടെ എണ്ണം. തിങ്കളാഴ്ചയാണ് പത്രിക സ്വീകരിക്കൽ ആരംഭിച്ചത്.

ബുധനാഴ്ചയാണ് പത്രിക സമർപ്പിക്കുന്നതിനായുള്ള അവസാന ദിവസം.

ഏപ്രിൽ നാലിനാണ് തെരഞ്ഞെടുപ്പ്. രാജ്യത്തെ അഞ്ചു മണ്ഡലങ്ങളിൽ നിന്നായി ഒരു മണ്ഡലത്തിൽ നിന്ന് 10 പേർ എന്ന നിലയിൽ 50 പേരെയാണ് ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കുക.

Tags:    
News Summary - National Assembly Elections-134 Constituencies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.