തിരഞ്ഞെടുപ്പ് കാര്യ വകുപ്പിൽ പത്രിക നൽകാനെത്തിയ

സ്ഥാനാർഥി

ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്; ആറ് സ്ഥാനാർഥികൾ പത്രിക നൽകി

കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണത്തിന്റെ അഞ്ചാം ദിവസമായ വെള്ളിയാഴ്ച ആറ് സ്ഥാനാർഥികൾ അപേക്ഷ നൽകി. ഇതോടെ ആഭ്യന്തര മന്ത്രാലയത്തിന്റെ തെരഞ്ഞെടുപ്പ് കാര്യ വകുപ്പിന് പത്രിക സമർപ്പിച്ചവരുടെ എണ്ണം നാല് വനിതകൾ അടക്കം 140 ആയി.

ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് മണ്ഡലങ്ങളിൽനിന്നായി ഓരോ സഥാനാർഥികളും നാലാം മണ്ഡലത്തിൽ നിന്ന് രണ്ടു പേരുമാണ് വെള്ളിയാഴ്ച പത്രിക നൽകിയത്. ഈ മാസം 13 വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം. ഏപ്രിൽ നാലിനാണ് തെരഞ്ഞെടുപ്പ്. രാജ്യത്തെ അഞ്ചു മണ്ഡലങ്ങളിൽ ഒരു മണ്ഡലത്തിൽനിന്ന് 10 പേർവീതം 50 പേരെയാണ് ദേശീയ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കുക.

Tags:    
News Summary - National Assembly Elections- Six candidates gave application

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.