സ്കൂളിൽ നടന്ന ചടങ്ങിൽ നീരജ് ചോപ്ര കുട്ടികളുമായി സംസാരിക്കുന്നു
ദോഹ: ഡയമണ്ട് ലീഗ് അത്ലറ്റിക്സിൽ മാറ്റുരക്കാനായി ദോഹയിലെത്തിയ ഇന്ത്യൻ ഒളിമ്പിക്സ്-ലോകചാമ്പ്യൻ താരം നീരജ് ചോപ്രയുമായി സംവദിച്ച് ഖത്തറിലെ ബിർള പബ്ലിക് സ്കൂൾ വിദ്യാർഥികൾ. മത്സരത്തിന് മുന്നോടിയായാണ് നീരജും ജാവലിൻ ത്രോയിലെ സഹതാരം കിഷോർകുമാർ ജെനയും സ്കൂളിലെത്തി വിദ്യാർഥികളുമായി സംസാരിച്ചത്. ഡയറക്ടർ ലൂകോസ് കെ. ചാക്കോ, സ്കൂൾ പ്രിൻസിപ്പൽ ഡോ. ആനന്ദ് ആർ. നായർ എന്നിവർ ചാമ്പ്യന്മാരെ സ്വീകരിച്ചു.
സ്കൂൾതലങ്ങളിലെ പ്രകടനങ്ങളിലൂടെ വളർന്നുവന്ന കായികതാരത്തിൽനിന്ന് ഒളിമ്പിക്സ്-ലോക ചാമ്പ്യൻഷിപ്പുകളിലെ വിജയിയായി നേട്ടങ്ങൾ കൊയ്തെടുത്തതിന്റെ അനുഭവങ്ങൾ നീരജ് കുട്ടികളുമായി പങ്കുവെച്ചു. കായിക ജീവിതം, മത്സരങ്ങളുടെ വെല്ലുവിളി, തയാറെടുപ്പുകൾ എന്നിവ അദ്ദേഹം വിശദീകരിച്ചു. സ്കൂൾ വിദ്യാർഥികൾതന്നെ നീരജുമായുള്ള അഭിമുഖത്തിന് നേതൃത്വം നൽകി. സ്കൂൾ മാനേജ്മെന്റിന്റെ ഉപഹാരം ഡയറക്ടർ ലൂകോസ് കെ. ചാക്കോ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.