ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്
കുവൈത്ത് സിറ്റി: ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാന്റെ സൗദി അറേബ്യ സന്ദർശനത്തെയും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദുമായുള്ള കൂടിക്കാഴ്ചയെയും കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് അഭിനന്ദിച്ചു.
ഉഭയകക്ഷിബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും താൽപര്യവും മേഖലയുടെ സുരക്ഷയും സുസ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയുമാണ് സന്ദർശനത്തിൽ പ്രതിഫലിക്കുന്നതെന്ന് മന്ത്രി ശൈഖ് സലീം അബ്ദുല്ല പറഞ്ഞു. ഇറാനും സൗദിയും തമ്മിലുള്ള ഭിന്നത തീർക്കുന്നതിൽ ചൈനയുടെ പങ്ക് ശൈഖ് സലീം ചൂണ്ടിക്കാട്ടി. അടുത്തിടെ നടന്ന ഉഭയകക്ഷി ചർച്ചകൾ നല്ല അയൽപക്കബന്ധത്തിന്റെ അടിസ്ഥാനത്തിൽ നയതന്ത്രബന്ധം പുനരാരംഭിക്കുന്നതിന് കാരണമായി.
ബെയ്ജിങ് ഉടമ്പടിയുടെ പശ്ചാത്തലത്തിൽ വർഷങ്ങൾക്കുശേഷമാണ് ഇറാൻ പ്രതിനിധി സൗദിയിൽ എത്തുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതെ സഹകരണം സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യവും ഉണർത്തി. സ്ഥിരത, സമാധാനം, സമൃദ്ധി എന്നിവയുമായി ബന്ധപ്പെട്ട് മേഖലയിലെ രാജ്യങ്ങളിൽ ഇത്തരം അനുരഞ്ജനത്തിന്റെ ഗുണപരമായ സ്വാധീനവും ശൈഖ് സലീം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.