കുവൈത്ത് സിറ്റി: വേനൽകാലം ജൂൺ 21 തിങ്കളാഴ്ച ആരംഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകൻ ആദിൽ അൽ സഅദൂൻ പറഞ്ഞു. ഇപ്പോൾ തന്നെ നല്ല ചൂട് അനുഭവപ്പെടുന്നുണ്ട്. വരും ദിവസങ്ങളിൽ ഇത് വർധിക്കും. അടുത്ത രണ്ട് മാസങ്ങളിൽ കടുത്ത ചൂട് ആയിരിക്കും.
ജൂലൈ പകുതിയിലാകും ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തുക. ജൂൺ ഒന്നുമുതൽ രാജ്യത്ത് തുറന്ന സ്ഥലങ്ങളിൽ ഉച്ച സമയത്ത് ജോലിയെടുപ്പിക്കുന്നതിന് വിലക്കുണ്ട്. ആഗസ്റ്റ് 31 വരെ രാവിലെ 11 മുതൽ വൈകീട്ട് നാലുവരെയാണ് സൂര്യതാപം ഏൽക്കുന്ന തരത്തിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യിക്കാൻ പാടില്ല.
ജൂൺ 22 ചൊവ്വാഴ്ച കുവൈത്തിലും ഗൾഫ് മേഖലയിലും ഇൗ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകലായിരിക്കും. 14 മണിക്കൂറും രണ്ട് മിനിറ്റും പകലും ഒമ്പത് മണിക്കൂറും 58 മിനിറ്റും രാത്രിയുമാവും കുവൈത്തിൽ അന്ന് ഉണ്ടാവുക. സൂര്യോദയം 4.49നും അസ്തമയം 6.51നുമാണ്. കുവൈത്തിെൻറ ഭൂമിശാസ്ത്രപരമായ സ്ഥാനമാണ് ഇതിന് കാരണം. സൂര്യചലനത്തിന് അനുസൃതമായി എല്ലാ വർഷവും സംഭവിക്കുന്ന പ്രതിഭാസമാണിത്.
സൂര്യ രശ്മികൾ ഏറ്റവുമടുത്ത് നേരിട്ട് പതിക്കുന്നതിനാൽ അന്തരീക്ഷത്തിലെ താപനില കൂടും.സൂര്യെൻറ സഞ്ചാര പാത പടിപടിയായാണ് പൂർവ സ്ഥിതിയിലേക്ക് മാറുക. സെപ്റ്റംബർ 22ന് തുല്യനിലയിലാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.