രാജ്യത്തെ പരമ്പരാഗത ഹബ്ത മാർക്കറ്റുകളിലൊന്ന്

ബലിപെരുന്നാൾ: ഹബ്ത മാർക്കറ്റുകൾ ഒരുങ്ങി


മസ്കത്ത്: പൊതു അവധി പ്രഖ്യാപിക്കുകയും ബലിപെരുന്നാൾ പടിവാതിൽക്കലെത്തുകയും ചെയ്തതോടെ പരമ്പരാഗത ഹബ്ത മാർക്കറ്റുകൾ സജീവമായി. പെരുന്നാൾ സമയത്ത് കന്നുകാലികൾ, വസ്ത്രങ്ങൾ, മധുര പലഹാരങ്ങൾ, വിവിധതരം ഭക്ഷണങ്ങൾ, മറ്റു സാധനങ്ങളും വാങ്ങാൻ നിരവധിയാളുകളാണ് ഹബ്ത ചന്തകളിലെത്തുക.

ആടുകൾ, പശുക്കൾ, ഒട്ടകങ്ങൾ തുടങ്ങിയ കന്നുകാലികളുടെ ഇടപാടുകൾക്ക് ഏറെ പ്രശസ്തമാണ് സൂറിലെ മാർക്കറ്റ്. കൂടാതെ പെരുന്നാളിനുള്ള ആഡംബര വസ്തുക്കൾ, സുഗന്ധവ്യഞ്ജനങ്ങൾ, തുടങ്ങിയ മറ്റു അവശ്യസാധനങ്ങളും ഉപഭോക്തക്കൾക്കായി ഇവിടെനിന്നും ലഭിക്കും. ഹബ്ത നടക്കുന്ന വിലായത്തിൽനിന്ന് മാത്രമല്ല അയൽ വിലായത്തുകളിൽനിന്നും ജനങ്ങളെത്തും. കന്നുകാലികളെയും മറ്റും വളർത്തുന്നവർക്ക് നല്ല വിലക്ക് ഉരുക്കളെ വിൽക്കാനുള്ള അവസരം കൂടിയാണിത്.

കന്നുകാലികളെ വിൽക്കുന്നതിനുള്ള സ്ഥലം സംഘടിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് തെക്കൻ ശർഖിയ സൗത്ത് മുനിസിപ്പാലിറ്റിയിലെ ഇവന്‍റ്സ് ആൻഡ് അവയർനസ് വകുപ്പ് ഡയറക്ടർ ഖാലിദ് ബിൻ മുഹന്ന അൽ ഇസ്മാഈലി പറഞ്ഞു. സൂർ ഹബ്ത മാർക്കറ്റ് ദുൽഹജ്ജ് അഞ്ചിനാണ് ആരംഭിക്കാറുള്ളത്. ഇതിനുശേഷം അൽ കാമിൽ വൽ വാഫി, ജഅലൻ ബാനി ബു ഹൻ എന്നീ വിലായത്തുകളിലും വരുമെന്നും അദ്ദേഹം പറഞ്ഞു.

സൂറിലെ ഹബ്ത വെറുമൊരു വിപണിയല്ല, മറിച്ച് ആളുകളെയും വിനോദസഞ്ചാരികളെയും ഒരുപോലെ ഒരുമിച്ചുകൊണ്ടുവരുന്ന ഒരു സാമൂഹിക ഇടമാണെന്ന് വയോധികനായ സഈദദ് അൽ ബഹ്‌രി പറഞ്ഞു. ഈദിന് ദിവസങ്ങൾക്കുമുമ്പ് ആരംഭിക്കുന്ന മാർക്കറ്റ് അറഫ ദിവസം വരെ തുടരും. വസ്ത്രങ്ങൾ, മധുരപലഹാരങ്ങൾ, മാംസം തുടങ്ങിയ ഈദ് സാധനങ്ങൾ വാങ്ങാൻ ആളുകൾ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും വിപണിയിലെത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംരംഭകർ, കരകൗശല വിദഗ്ധർ, ഉൽപാദനക്ഷമതയുള്ള കുടുംബങ്ങൾ എന്നിവരിൽ നിന്നുള്ള ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും സുഗമമാക്കുന്നതിന് ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള അതോറിറ്റി ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമായി ഹബ്ത ചന്തകൾ പ്രവർത്തിക്കുന്നുണ്ട്.

ബൗശർ, നഫായിൽ, ഫഞ്ച, ഇബ്ര, വാദി ബനീ ഖാലിദ്, അൽ തബ്തി, അൽ യഹ്മാദി അൽ ഹംറ, നിസ്‌വ, റുസ്തഖ്, സമാഇൽ (സുറൂർ), സൂർ, വാദി അൽ മആവിൽ, ഖാബൂറ, അൽ മിന്തരിബ്, ജഅലാൻ ബനീ ബൂ അലി, സുവൈഖ്, ബഹ്‌ല, ബർക, ജഅലാൻ ബനീ ബു ഹസൻ, നഖൽ, സീബ്, അൽ ഖാബിൽ, അൽ കാമിൽ അൽ വാഫി, അൽ ഖാബിൽ തുടങ്ങിയ പ്രദേശങ്ങളിലാണ് ഹബ്ത മാർക്കറ്റുകൾ സാധാരണ നിലയിൽ നടന്നുവരുന്നത്. ഒമാനി തനതുസംസ്കാരവുമായി ഇഴ ചേർക്കപ്പെട്ടതാണ് ഹബ്ത.

പുതുതലമുറയിലേക്ക് ഈ സംസ്കാരം പകർന്നു നൽകുന്നതിനായി കൂട്ടികളുമായുംവന്ന് ഇവിടെനിന്നും സാധനങ്ങൾ വാങ്ങുന്നത് സ്വദേശികളുടെ പെരുന്നാൾ ചിട്ടവട്ടങ്ങളിൽപ്പെട്ട ഒന്നാണ്. വസ്ത്രങ്ങൾ, കന്നുകാലികൾ, ഒമാനി മധുരപലഹാരങ്ങൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ എന്നിവയുൾപ്പെടെ ഈദ് അവശ്യങ്ങൾക്കുവേണ്ട വിപുലമായ ശ്രേണിതന്നെ ഹബ്തയിലുണ്ടാകും.

മികച്ച ഉൽപനങ്ങൾ തേടി ഒരു ഹബ്തയിൽനിന്ന് മറ്റൊന്നിലേക്ക് ആളുകൾ പോകാറുണ്ട്. ബലിമൃഗങ്ങളെ തിരഞ്ഞെടുക്കുമ്പോഴാണ് ഇതു കൂടുതൽ കണ്ടുവരുന്നത്.

ബലിമൃഗങ്ങൾ, ഈദ് സാധനങ്ങൾ, മറ്റു പ്രാദേശിക ഉൽപന്നങ്ങൾ എന്നിവ വാങ്ങാനും വിൽക്കാനുമുള്ള പരമ്പരാഗത അനുഷ്ഠാനങ്ങളിലൊന്നാണ് ഹബ്ത. ഇത്തരം ചന്തകൾ നടക്കുന്നിടങ്ങളിലേക്ക് രാജ്യത്തിന്‍റെ വിവിധ സ്ഥലങ്ങളിൽനിന്നുള്ളവർ ഒഴുകിയെത്തുക പെരുന്നാളിനോടനുബന്ധിച്ച് സുൽത്തേനറ്റിൽ കണ്ടുവരുന്ന പതിവുകാഴ്ചകളിൽപ്പെട്ടതാണ്.

Tags:    
News Summary - Baliperunnal: Habta markets are ready

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.