ഒമാനിൽ ആദ്യ ഹൈഡ്രജൻ പമ്പ് അടുത്ത വർഷം

മസ്കത്ത്: ഒമാനിൽ ആദ്യ ഹൈഡ്രജൻ പമ്പ് അടുത്ത വർഷം തുറക്കും. ഹൈഡ്രജൻ ഇന്ധനം നിറക്കുന്ന സ്റ്റേഷൻ രൂപകൽപന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും സ്ഥാപിക്കുന്നതിനുമായി ഷെൽ ഡെവലപ്‌മെന്റ് ഒമാൻ (ഒമാൻ ഷെൽ) സൗദി അറേബ്യ ആസ്ഥാനമായുള്ള ഹൈഡ്രജൻ സാങ്കേതിക മേഖലയിലെ കമ്പനിയായ ഹൈഡ്രജൻ സിസ്റ്റംസുമായി കരാറിലെത്തി.

ഇലക്ട്രോലൈസറുകളുടെ വിശദമായ എൻജിനീയറിങ്, സംഭരണം, ഗുണനിലവാരം, നിയന്ത്രണം, വിതരണം എന്നിവ കരാറനുസരിച്ച് ഹൈഡ്രജൻ സിസ്റ്റംസിന്‍റെ ചുമതലയായിരിക്കും.

മാർച്ചിൽ ഒമാൻ ഷെല്ലും ഒമാൻ എയർപോർട്ടും ഷെല്ലിന്റെ ഗ്രീൻ ഹൈഡ്രജൻ ഫോർ മൊബിലിറ്റി പദ്ധതിക്കായി ഭൂമി അനുവദിച്ചിരുന്നു. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ളതും മസ്‌കത്ത് ഇന്റർനാഷനൽ എയർപോർട്ടിന് സമീപമുള്ളതുമായ ഭൂമിയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്.

Tags:    
News Summary - First hydrogen pump in Oman next year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.