മസ്കത്ത്: ആദ്യ കളിയിൽ വിജയിച്ചതിന്റെ ആത്മവിശ്വാസവുമായി ഏകദിന ക്രിക്കറ്റ് ലോകകപ്പ് യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിന് ഒമാൻ ഇന്നിറങ്ങും. സിംബാബ്വെയിലെ ബുലാവയോ അത്ലറ്റിക് ക്ലബ് സ്പോര്‍ട്സ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിൽ യു.എ.ഇയാണ് എതിരാളികള്‍. ഒമാന്‍ സമയം രാവിലെ 11 മണിക്കാണ് മത്സരം. ആദ്യമത്സരത്തിൽ അയർലൻഡിനെ അഞ്ച് വിക്കറ്റിന് തകർക്കാൻ കഴിഞ്ഞത് ടീമിന് പ്രതീക്ഷ നൽകുന്ന ഘടകമാണ്. എന്നാൽ, ആദ്യ മത്സരത്തിൽ ശ്രീലങ്കക്കെതിരെ തോറ്റ യു.എ.ഇക്ക് ഇന്ന് വജയം അനിവാര്യമാണ്. ബൗളിങ്, ബാറ്റിങ് ഡിപ്പാർട്ട്മെന്റുകൾ മികച്ച ഫോമിലാണെന്നുള്ളത് കൂടുതൽ കരുത്ത് നൽകുന്നതാണ് ഒമാന്‍. ആദ്യ മത്സരത്തിൽ തുടക്കത്തിൽ അയർലൻഡ് മികച്ച മുന്നേറ്റം നടത്തിയിരുന്നെങ്കിലും ബൗളർമാർ ഉണർന്ന് പ്രവർത്തിച്ചതോടെ സ്കോർ 300 കടക്കാതെ വരിഞ്ഞ് മുറുക്കുകയായിരുന്നു. അയർലാൻഡുമായി കളിച്ച ടീമിൽ ഇന്ന് വലിയ മാറ്റങ്ങളൊന്നും വരുത്താൻ സാധ്യതയില്ല.ഒമാന്റെ അടുത്ത മത്സരം 23ന് മുൻ ലോക ചാമ്പ്യൻമാരായ ശ്രീലങ്കയുമായും 25ന് സ്കോട്ട്ലൻഡുമായുമാണുള്ളത്. ഗ്രൂപ് എയിൽന്നിന്നും ബിയിൽനിന്നും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സൂപ്പര്‍ സിക്സ് പോരാട്ടത്തിന് അർഹത നേടും. ഇതില്‍ കൂടുതല്‍ പോയന്റ് നേടുന്ന ടീമുകള്‍ പ്ലേ ഓഫിലേക്കും തുടര്‍ന്ന് ഫൈനലിലേക്കും യോഗ്യത നേടും. ഗ്രൂപ് എയില്‍ രണ്ട് പോയന്റുമായി രണ്ടാം സ്ഥാനത്താണിപ്പോള്‍ ഒമാന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.