മസ്കത്ത്: രാജ്യത്തെ പൊതുസ്ഥലങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവരിൽ നിന്ന് 20 റിയാൽ പിഴ
ഇൗടാക്കും. സുപ്രീം കമ്മിറ്റിയുടെ പ്രതിവാര വാർത്താ സമ്മേളനത്തിൽ പബ്ലിക് പ്രോസിക്യൂട്ടറാണ് ഇക്കാര്യം അറിയിച്ചത്. പെരുന്നാൾ സമയത്ത് യാതൊരു തരത്തിലുള്ള ഒത്തുചേരലുകളും പാടില്ല. ഒരു സ്ഥലത്ത് കുടുംബപരമായ ബന്ധമില്ലാത്ത അഞ്ചിലധികം പേർ ഒത്തുചേർന്നാൽ അത് സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തിെൻറ ലംഘനമായ കണക്കാക്കും. ഇത്തരം കേസിൽ പിടിയിലാകുന്ന ഒാരോരുത്തരിൽ നിന്നും നൂറ് റിയാൽ വീതം പിഴ ഇൗടാക്കും. ഒത്തുചേരലുകൾ സംഘടിപ്പിക്കുന്നവർ 1500 റിയാൽ നൽകേണ്ടിവരും. വിവാഹം, അവധി സമയങ്ങൾ, ആരാധനാലയങ്ങളിലെ ഒത്തുചേരലുകൾ എന്നിവക്കെല്ലാം ഇൗ പിഴ നൽകേണ്ടിവരും. ഇൻസ്റ്റിറ്റ്യൂഷനൽ/ ഡൊമസ്റ്റിക് ക്വാറൈൻറൻ നടപടിക്രമങ്ങൾ പാലിക്കാത്തവരിൽ നിന്ന് 200 റിയാലും പിഴ ചുമത്തും. ഇൗ പിഴകൾ കോവിഡ് പ്രതിരോധത്തിനായുള്ള ആരോഗ്യ മന്ത്രാലയത്തിെൻറ ഫണ്ടിലേക്ക് വകയിരുത്തും. പൊലീസിന് സ്വകാര്യ സ്ഥാപനങ്ങളിലടക്കം കടന്ന് ചെന്ന് പരിശോധന നടത്താൻ അവകാശമുണ്ടാകുമെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.
വ്യാഴാഴ്ച 327 പേരിലാണ് കോവിഡ് രോഗബാധ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി പറഞ്ഞു. ഇതിൽ 105 പേർ ഒമാനികളാണ്. സാമൂഹിക അകലം സംബന്ധിച്ച നിർദേശങ്ങൾ പാലിക്കാത്തതാണ് ഒമാനികളിലെ രോഗബാധ വർധിക്കാൻ കാരണം. രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കുന്ന പക്ഷം മുഖാവരണങ്ങൾ ധരിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. മരണപ്പെട്ടവരിൽ വിദേശികളാണ് കൂടുതൽ. ആശുപത്രിയിൽ ചികിത്സ തേടാൻ വൈകുന്നതിനാലാണ് ഇതെന്നും മന്ത്രി പറഞ്ഞു. പ്ലാസ്മ ചികിത്സ നടന്നുവരുന്നുണ്ട്. ഇതുവരെ 25 പേർക്കാണ് പ്ലാസ്മ ചികിത്സ നൽകിയത്. ഇതിൽ 18 പേരുടെ രോഗം ഭേദമായതായും മന്ത്രി പറഞ്ഞു. കർഫ്യൂവിനെ കുറിച്ച ചോദ്യത്തിന് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രോഗികൾ കുറവായതിനാൽ കർഫ്യൂ നടപ്പാക്കുന്നത് ആലോചനയിൽ ഇല്ലെന്ന് മന്ത്രി പറഞ്ഞു. രോഗ വ്യാപനം തടയുന്നതിന് കർഫ്യൂ കാര്യമായ ഗുണം ചെയ്യുന്നില്ലെന്നാണ് മറ്റ് രാജ്യങ്ങളിലെ അനുഭവങ്ങൾ പഠിച്ചതിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. നിയമലംഘനങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ റോയൽ ഒമാൻ പൊലീസ് കർശന നിരീക്ഷണം ഏർപ്പെടുത്തും.
വ്യോമഗതാഗതം ആഭ്യന്തര സർവീസുകളോടെയാണ് തുടക്കമാവുകയെന്ന് വാർത്താ സമ്മേളനത്തിൽ സംബന്ധിച്ച ഗതാഗത മന്ത്രി ഡോ.അഹമ്മദ് അൽ ഫുതൈസി പറഞ്ഞു. വ്യോമയാന മേഖലയിലെ ചെലവ് 43 ശതമാനം കുറക്കാനാണ് ശ്രമം നടത്തുന്നത്. മഹാമാരിക്ക് മുമ്പുള്ള സാഹചര്യങ്ങളിലേക്ക് വ്യോമയാന രംഗം തിരികെയെത്താൻ കുറഞ്ഞത് നാലുവർഷം എടുക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഇതുവരെ വിവിധ രാജ്യക്കാരായ 2500 വിദേശ തൊഴിലാളികളെ ഒമാനിൽ നിന്ന് ഒഴിപ്പിച്ചതായി വിദേശ കാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.