മജ്ലിസുശൂറ സമ്മേളനത്തിൽനിന്ന്
മസ്കത്ത്: തിങ്കളാഴ്ച നടന്ന മജ്ലിസുശൂറ യോഗം അടുത്ത വർഷത്തെ പൊതുബജറ്റുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു. ധനകാര്യ, സാമ്പത്തിക വകുപ്പ് മന്ത്രിമാർ പൊതുബജറ്റിനെ കുറിച്ചും പത്താം പഞ്ചവത്സര പദ്ധതിയെ കുറിച്ചുമുള്ള വിവരങ്ങൾ ശൂറ കൗൺസിൽ അംഗങ്ങൾക്ക് നൽകി.
എണ്ണവിലയിടിവും കോവിഡ് മഹാമാരിയും നിമിത്തം വരുമാനം ഇടിഞ്ഞതിനാൽ ധനകാര്യ സുസ്ഥിരതക്കായിരിക്കും ബജറ്റിൽ മുൻഗണന നൽകുകയെന്ന് ഇരു മന്ത്രിമാരും ശൂറാ കൗൺസിലിനെ അറിയിച്ചു. വിദ്യാഭ്യാസം, ആരോഗ്യമേഖലകളിലെ അടിസ്ഥാന സേവനങ്ങൾ മുടക്കമില്ലാതെ ലഭ്യമാക്കാൻ ബജറ്റിൽ നിർദേശമുണ്ടാകുമെന്നും മന്ത്രിമാർ പറഞ്ഞു. ലഭ്യമായ സ്രോതസ്സുകളും അവസരങ്ങളും ഉപയോഗിച്ച് സർക്കാർ മേഖലയിൽ സ്വദേശികൾക്ക് ജോലി ലഭ്യമാക്കാൻ ശ്രമിക്കും. ഇതോടൊപ്പം, സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിനും പ്രാധാന്യം നൽകും. എണ്ണ-വാതക ഉൽപാദനത്തിനൊപ്പം വൈദ്യുതോൽപാദന മേഖലയിലും സർക്കാർ നൽകിവരുന്ന സബ്സിഡിയിൽ നവീകരണം വരുത്തേണ്ടതുണ്ടെന്നും മന്ത്രിമാർ പറഞ്ഞു. മജ്ലിസുശൂറ ചെയർമാൻ ഖാലിദ് ബിൻ ഹിലാൽ മഅ്വാലിയുടെ അധ്യക്ഷതയിലാണ് സമ്മേളനം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.