മസ്കത്ത്: കോവിഡ് മഹാമാരിക്കിടയിലും ഒമാനിലെ കാർഷികമേഖലക്ക് കഴിഞ്ഞ രണ്ട് വർഷമായി മികച്ച വളർച്ച.2019 ^20 കാലത്ത് കാർഷിക-മത്സ്യ വിഭവമേഖലക്ക് 9.8 ശതമാനം വളർച്ചയാണുണ്ടായതെന്ന് കാർഷിക, മത്സ്യ, ജല വിഭവമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. അത്യാധുനിക കാർഷികരീതിയും പുതിയ സാങ്കേതികവിദ്യയും കാർഷികമേഖലക്ക് പ്രോത്സാഹനം നൽകുന്ന സർക്കാർനിലപാടുകളുമാണ് കാർഷികമേഖലയുടെ കുതിപ്പിന് കാരണം. 2021 മുതൽ 26വരെ കാലയളവിൽ പ്രതിവർഷം 2.4 ശതമാനത്തിെൻറ വളർച്ചവീതമാണ് കാർഷികമേഖലയിൽ പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ആഭ്യന്തര ആവശ്യത്തിെൻറ നല്ലൊരുഭാഗം പച്ചക്കറികളും പഴവർഗങ്ങളും ഒമാനിൽതന്നെ ഉൽപാദിപ്പിക്കുന്നുണ്ട്. കൂടുതലായിവരുന്ന ആവശ്യങ്ങൾ ഇറക്കുമതിയിലൂടെയാണ് പരിഹരിക്കുന്നത്. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കുകയും കാർഷിക ഉൽപാദനരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുകയുമാണ് രാജ്യം ലക്ഷ്യമിടുന്നത്.
ഇതിനായി കർഷകർക്ക് ആവശ്യമായ പ്രോത്സാഹനം നൽകുകയും അത്യാധുനിക കാർഷികരീതികൾ നടപ്പാക്കുകയുമാണ് മന്ത്രാലയത്തിെൻറ ലക്ഷ്യം. ഇൗത്തപ്പഴം, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയാണ് ഒമാനിലെ കാർഷിക വിഭവങ്ങൾ. 2019ലെ കണക്കനുസരിച്ച് ഒമാനിൽ 1.4 ദശലക്ഷം ഹെക്ടർ കൃഷി ഭൂമിയാണ് രാജ്യത്തുള്ളത്. ഒമാെൻറ മൊത്തം കരഭൂമിയുടെ ഒന്നര ശതമാനമാണിത്.
ഒമാനിലെ ജനങ്ങളുടെ വരുമാനം വർധിച്ചതോടെ ആരോഗ്യകരമായ ഭക്ഷണ രീതികൾ ശീലിക്കാൻ തുടങ്ങിയിട്ടുണ്ട്. ഭക്ഷണക്രമത്തിൽ പച്ചക്കറികളും പഴവർഗങ്ങളും വർധിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്.
വിദേശികൾ പരമ്പരാഗത ഭക്ഷണരീതിയിൽനിന്ന് ഒാർഗാനിക് ഭക്ഷണരീതിയിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. കാർഷികമേഖലയുടെ ഉണർവിന് ഇത് കാരണമായിട്ടുണ്ട്. കോവിഡിനെതിരെ പ്രതിരോധശക്തി വർധിപ്പിക്കുന്നതിെൻറ ഭാഗമായി ജനങ്ങൾ പച്ചക്കറികളും പഴവർഗങ്ങളും ഉപയോഗിക്കുന്നത് വർധിച്ചിട്ടുണ്ട്.
ഇതും കാർഷികമേഖലയുടെ വളർച്ചക്ക് കാരണമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. കോവിഡ് പശ്ചാത്തലത്തിൽ ധാന്യവർഗങ്ങളുടെയും പാലുൽപന്നങ്ങളുടെയും ഉപഭോഗം വർധിച്ചിട്ടുണ്ട്. സർക്കാർ പാൽ, പച്ചക്കറി, പഴവർഗങ്ങളുടെ വിതരണവും ഉറപ്പുവരുത്തുണ്ട്. ഇതും ഇൗ മേഖലയിലെ ഉൽപാദനവും വിപണനവും വർധിക്കാൻ കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.