ചെറിയ ബോട്ടുകളിലെ മത്സ്യബന്ധനത്തിന് വിദേശികൾക്ക് അനുമതി: ശിപാർശ തള്ളി

മസ്കത്ത്: വിദേശികൾക്ക് ചെറിയ ബോട്ടുകളിൽ മത്സ്യബന്ധന ജോലിക്ക് അനുമതി നൽകണമെന ്ന മജ്ലിസുശൂറയുടെ ശിപാർശ കാർഷിക-മത്സ്യവിഭവ മന്ത്രാലയം തള്ളി. സ്വദേശികളായ മത്സ ്യബന്ധന ജീവനക്കാരെ പ്രതികൂലമായി ബാധിക്കുമെന്നു കാട്ടിയാണ് ശിപാർശ തള്ളിയത്. ചെറിയ മത്സ്യബന്ധന ബോട്ടുകളുടെ ഉടമകൾക്ക് അവരുടെ ബോട്ടുകളിൽ വിദേശികളെ േജാലിക്ക് നിർത്താൻ അനുവദിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, ഇത് മന്ത്രാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത 48,000 സ്വദേശികളെ പ്രതികൂലമായി ബാധിക്കുമെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഹമദ് അൽ ഒൗഫി വ്യക്തമാക്കി. 23,000 ചെറിയ ബോട്ടുകളാണ് മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അൽവുസ്ത ഗവർണേററ്റിലെ അൽ ജാസിർ വിലായത്തിലെ പ്രതിനിധിയായ മുഹമ്മദ് അൽ ജുനൈബിയാണ് ശിപാർശ മുേന്നാട്ടുവെച്ചത്. ചില അവസരങ്ങളിൽ ഇൗ മേഖലയിലെ വിദേശികൾ നിയമവിരുദ്ധമായി മീൻപിടിത്തതിന് പോവാറുണ്ട്.

ഇത്തരം അപകടകരമായ നടപടികൾ ഒഴിവാക്കാനും ഇൗ മേഖലയെ കൂടുതൽ വ്യവസ്ഥാപിതമാക്കുകയുമായിരുന്നു ശിപാർശയുടെ ലക്ഷ്യമെന്ന് അൽ ജുനൈബി പറഞ്ഞു. വിദേശികളെ നിയമത്തിെൻറ പരിധിയിൽ കൊണ്ടുവരുകയാണെങ്കിൽ രണ്ടുമുതൽ മൂന്നുവരെ പേർക്ക് ചെറിയ ബോട്ടിൽ ജോലി ചെയ്യാൻ കഴിയും. ഏതായാലും അണ്ടർ സെക്രട്ടറി സർക്കാറിെൻറ പ്രതിനിധിയാണ്. അതിനാൽ സർക്കാറിന് അതിെൻറ നിലപാടുകൾ വ്യക്തമാക്കേണ്ടതുണ്ട്. ഞങ്ങൾക്ക് പിടിവാശിയില്ല. ശിപാർശ കൗൺസിൽ മീറ്റിങ്ങിൽ പാസായില്ലെങ്കിൽ മാർഗങ്ങളുണ്ടെന്നും ജുനൈബി പറഞ്ഞു. ഇൗ വിഷയത്തിൽ മന്ത്രാലയത്തിെൻറ നിലപാട് വ്യക്തമാണെന്ന് ഫിഷറീസ് റിേസാഴ്സസ് െഡവലപ്മെൻറ് ഡയറക്ടർ ഹുസൈൻ അൽ മസ്കത്തി പ്രതികരിച്ചു. മത്സ്യബന്ധനം ചുവന്ന വരയാണ്. അത് മറികടക്കപ്പെടരുത്. ഇൗ മേഖല പൂർണമായി സ്വദേശിവത്കരിച്ചതാണ്. അതിനാൽ, നിയമം മറികടക്കാനോ ഭേദഗതിക്ക് അംഗീകാരം നേടാനോ സാധ്യതയൊന്നും കാണുന്നില്ല. ഇൗ മേഖലയിലല്ലാതെ വിദേശികൾക്ക് ജോലി ചെയ്യാനും അനുവാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദേശികളെ ജോലിക്കാരായി എടുക്കണമെങ്കിൽ വലിയ ഉരുകളിൽ അതിന് അനുവാദമുണ്ട്. അവിടെ 30 ശതമാനം സ്വദേശിവത്കരണം മാത്രമാണുള്ളത്. ചെറിയ ബോട്ടുകളിൽ വിദേശികൾക്ക് ജോലി നൽകുന്നത് ഒമാെൻറ നയത്തിന് വിരുദ്ധമാണ്. വിദേശികൾക്ക് അനുവാദം നൽകുന്നത് ഒമാൻ മത്സ്യബന്ധന നിയമങ്ങൾ ലംഘിക്കപ്പെടാനും പരിസ്ഥിതിക്കും സാമ്പത്തിക വ്യവസ്ഥക്കും നാശമുണ്ടാക്കാനും കാരണമാക്കുമെന്നും അൽ മസ്കത്തി പറഞ്ഞു. വിദേശി മീൻപിടിത്തക്കാർക്ക് ലാഭത്തിൽ മാത്രമായിരിക്കും കണ്ണ്. ഇത് കൂടുതൽ അപകടകരമായ പ്രവണതകളിലേക്ക് വഴിതെളിക്കും. കേടുവന്ന വലകൾ തീരങ്ങളിലും ബീച്ചുകളിലും ഉപേക്ഷിക്കൽ, മത്സ്യബന്ധനം പാടില്ലാത്ത കാലങ്ങളിലെ മീൻപിടിത്തം തുടങ്ങി തെറ്റായ പ്രവണതകൾ വളർന്നുവരാനും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.