മസ്കത്ത്: ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ നില മെച്ചപ്പെടുത്തി ഒമാൻ. 18 സ്ഥാനങ്ങൾ ഉയർന്ന് ആഗോളതലത്തിൽ 137ാം സ്ഥാനത്തെത്തി. ലോക മാധ്യമസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് പ്രസ് ഫ്രീഡം ഇന്‍ഡക്സ് പുറത്തിറക്കിയ 2023 വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ നോർവേയാണ് പട്ടിയിൽ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്ത് ഡെൻമാർക്കുംൻ മൂന്നാം സ്ഥാനത്ത് സ്വീഡനുമാണുള്ളത്.
റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് നിർമിത ബുദ്ധിയുടെ (എ.ഐ) മുന്നേറ്റത്തിനും വ്യാജ ഉള്ളടക്കം സൃഷ്ടിക്കാനുള്ള കഴിവിനുമെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആഗോള മാധ്യമ സ്വാതന്ത്യ സൂചികയില്‍ ഇന്ത്യയുടെ റാങ്കിങ് വീണ്ടും ഇടിഞ്ഞു. മുന്‍ വര്‍ഷത്തെ 150ാം സ്ഥാനത്തു നിന്നും ഇന്ത്യ 161ാം സ്ഥാനത്തെത്തി.
അതേസമയം പാകിസ്താന് മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യയേക്കാള്‍ മികച്ച റാങ്കിങ് നേടി. പാകിസ്താന് മുന്‍ വര്‍ഷത്തെ 157ാം റാങ്കില്‍ നിന്നും 150ാം റാങ്കിലെത്തിയെന്നാണ് പട്ടിക വ്യക്തമാക്കുന്നത്.
പാകിസ്താന് പുറമെ അയല്‍ രാജ്യമായ ശ്രീലങ്കയും റാങ്കിങ് പട്ടികയില്‍ മുന്നിലെത്തി. വിയറ്റ്നാം, ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ അവസാന മൂന്ന് സ്ഥാനങ്ങളില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.