റൂവി മച്ചി മാർക്കറ്റ് മസ്ജിദിൽ നടന്ന രാത്രികാല നമസ്കാരം-വി.കെ. ഷെഫീർ
മസ്കത്ത്: വിശുദ്ധമാസം വിടപറയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മസ്ജിദുകളിൽ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന. അവസാന പത്തോടെ സജീവമായ പള്ളികൾ ഇരുപത്തിയേഴാം രാവിൽ വിശ്വാസികളാൽ തിങ്ങിനിറഞ്ഞു.
തറാവിഹ്, ഖിയമുലൈൽ എന്നിവക്കായി ആയിരങ്ങളാണ് രാജ്യത്തെ പ്രധാന പള്ളികളിൽ കഴിഞ്ഞ ദിവസം എത്തിയത്. റൂവിയിലെ സുൽത്താൻ ഖാബൂസ് മസ്ജിദ്, അൽ ഖുവൈർ തൈമൂർ മസ്ജിദ്, ഖുറം അസ്മ മസ്ജിദ് എന്നിവിടങ്ങളിൽ വിശ്വാസികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ള ലൈലത്തുൽ ഖദർ ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്ന ഇന്നലെ പുലരുവോളം വിശ്വാസികൾ കണ്ണീരിൽ കുതിർന്ന പ്രാർഥനകളിൽ മുഴുകി.
മിക്ക ആളുകളും ളുഹർ നമസ്കാരം കഴിഞ്ഞു വീടുകളിലേക്കു മടങ്ങാതെ പള്ളികളിൽ ഖുർആൻ പാരായണവുമായി കഴിച്ചുകൂട്ടി. നോമ്പുതുറക്കും മഗ്രിബിനും ഇശാ തറാവീഹിനു ശേഷം വിശ്വാസികൾ രാത്രിയുടെ അന്ത്യയാമത്തിലെ ഖിയാമുലൈൽ നമസ്കാരവും പൂർത്തിയാക്കി സുബ്ഹി നമസ്കാരത്തിനു ശേഷമാണ് വീടുകളിലേക്ക് മടങ്ങിയത്.
ഓരോ നമസ്കാരത്തിന് ശേഷവും പ്രത്യേക ദുആകൾ നടന്നു. ഫലസ്തീനിൽ മരിച്ചു വീഴുന്ന നൂറുകണക്കിന് രക്തസാക്ഷികൾക്ക് വേണ്ടിയും അതോടൊപ്പം നാട്ടിൽ ലഹരിക്ക് അടിമപ്പെട്ടു അക്രമ വാസനയിലേക്കു നീങ്ങുന്ന യുവതലമുറക്ക് സൽബുദ്ധി തോന്നാനും പ്രത്യേകം പ്രാർഥനകൾ നടന്നു.
റമദാനിൽ നേടിടുത്ത പുണ്യം വരും നാളുകളിലും തുടരാൻ ഇമാമുമാർ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. പ്രാർഥനക്കായി പുലരുവോളം പള്ളികളിൽ കഴിച്ചു കൂട്ടിയ സഹോദരന്മാർക്കായി മലയാളികൾ അടക്കമുള്ള കൂട്ടായ്മകൾ ഭക്ഷണവും, മധുരപലഹാരവും വിതരണം വിതരണം ചെയ്തു. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വിശ്വാസികൾക്കായി ഭക്ഷണവും ഒരുക്കിയിരുന്നു
ഈദ് ഗാഹ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.