ശൈഖ് ഖലീഫ ബിൻ അലി അൽ ഹാർത്തി

ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ഉദ്ദേശ‍്യമില്ല -ഒമാൻ

മസ്കത്ത്: ഗസ്സക്കെതിരായ ക്രൂരമായ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടർസെക്രട്ടറി ശൈഖ് ഖലീഫ ബിൻ അലി അൽ ഹാർത്തി പറഞ്ഞു.

ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ഒമാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ള വാർത്ത ഏജൻസിയായ സ്പുട്നിക്കിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഇസ്രായേലും നിരവധി പ്രാദേശിക രാജ്യങ്ങളും തമ്മിലുള്ള സമീപകാല സാധാരണവത്ക്കരണം ഫലസ്തീൻ അവകാശങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിൽ പരാജയപ്പെട്ടു. ഇപ്പോഴത്തെ പ്രധാന പ്രശ്നം നമ്മൾ സാധാരണ നിലയിലായോ ഇല്ലയോ എന്നതല്ല, മറിച്ച് ഫലസ്തീൻ പ്രശ്നത്തിന് ഒരു പരിഹാരത്തിൽ എത്തിച്ചേരുകയും അവരുടെ അവകാശങ്ങൾ നൽകുകയും ചെയ്യുക എന്നതാണ്.

പിരിമുറുക്കം കുറക്കുന്നതിനും കൂടുതൽ സംഘർഷം തടയുന്നതിനുമായി മസ്‌കത്ത് അന്താരാഷ്ട്ര സമൂഹവുമായി സജീവമായി ഇടപഴകുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ടെൽ അവീവുമായി ഒമാൻ നേരിട്ട് ആശയവിനിമയം നടത്തുന്നില്ലെന്നും ഇറാനും ടെൽ അവീവിനും ഇടയിൽ മധ്യസ്ഥതവഹിക്കുന്നുണ്ട്.ഫലസ്തീൻ ഐക്യദാർഢ്യത്തിനും സിവിലിയന്മാർക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള പിന്തുണക്ക് സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ പ്രതിബദ്ധത ഹാർത്തി എടുത്തുപറഞ്ഞു.

കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രത്തിനുള്ള ഫലസ്തീനികളുടെ അവകാശം നൽകുന്നതിൽ, അതിന്‍റെ ഉത്തരവാദിത്തങ്ങൾ ഉയർത്തിപ്പിടിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുകയാണ്.

അറബ് ലീഗിനെയും സംയുക്ത അറബ് പ്രവർത്തനത്തിനായി സമർപ്പിച്ചിരിക്കുന്ന പ്രാദേശിക സംഘടനകളെയും ശക്തിപ്പെടുത്തുന്നതിലൂടെ നേടിയെടുക്കാവുന്ന അറബ് ഐക്യത്തിനുള്ള ഒമാന്‍റെ ആഹ്വാനം ഹാർതി ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.

ഇസ്രായേലിൽനിന്ന് തുടർച്ചയായി പ്രകോപനങ്ങൾ ഉണ്ടായിട്ടും, പ്രാദേശിക രാജ്യങ്ങളുടെ വിവേകവും യുക്തിയും കണക്കിലെടുക്കാൻ ഒരു വലിയ പ്രാദേശിക യുദ്ധം പ്രതീക്ഷിക്കുന്നില്ലെന്ന് ഹാർതി പറഞ്ഞു.

Tags:    
News Summary - Relationship with Israel-No intention to normalize -Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.