പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ കാമ്പയിനിൽ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി (ഫയൽ ചിത്രം)
ദോഹ: ബലിപെരുന്നാൾ അവധിദിനങ്ങൾക്കുശേഷം രാജ്യത്ത് കോവിഡ് ബാധ കൂടിയത് ആശങ്കജനകം. കോവിഡിെൻറ രണ്ടാംവരവ് ഉണ്ടായാൽ വലിയ വിലകൊടുക്കേണ്ടിവരുമെന്നും അതിനാൽ ജനങ്ങൾ പൂർണജാഗ്രത പാലിക്കണമെന്നും പൊതുജനാരോഗ്യമന്ത്രാലയം പറയുന്നു. പുതിയ പോസിറ്റിവ് കേസുകൾ കുറയുന്നതിന് വൈറസ് പൂർണമായും നീങ്ങിയെന്ന് അർഥമില്ല. വൈറസിെൻറ രണ്ടാം വരവ് ഇല്ലാതാക്കുന്നതിന് ജനങ്ങൾ കൂടുതൽ ജാഗ്രതയോടെ മുൻകരുതലുകൾ സ്വീകരിക്കണം. പ്രതിരോധനടപടികളിൽ ജനങ്ങൾ അലംഭാവം കാട്ടുന്നുണ്ട്. രോഗവ്യാപനം കുറയുന്നതിനാൽ സുരക്ഷാ മുൻകരുതൽ സ്വീകരിക്കേണ്ടെന്ന മിഥ്യാധാരണ ജനങ്ങൾക്കിടയിലുണ്ട്. ഇതിലൂടെ അവർ സ്വയം അപകടത്തിലേക്ക് നീങ്ങുകയാണ്. വൈറസ് അതിെൻറ എല്ലാ ശക്തിയോടെയും നമുക്കിടയിലുണ്ടെന്നും അധികൃതർ പറയുന്നു.
മരണംവരെ സംഭവിക്കാൻ ഇനിയും സാധ്യതകളേറെയാണ്. ജനങ്ങളുടെ അലംഭാവം കാരണം കോവിഡ്-19െൻറ രണ്ടാം വരവ് മറ്റു രാജ്യങ്ങളിൽ സംഭവിച്ചിട്ടുണ്ട്. ആസ്ട്രേലിയ, ഹോങ്കോങ്, ജർമനി രാജ്യങ്ങൾ ഇപ്പോൾ രോഗത്തിെൻറ രണ്ടാം വ്യാപനത്തിനെതിരെ പോരാടുകയാണ്.പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ട സമയമാണ് ഇതെന്ന് പൊതുജനാരോഗ്യമന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയും പറയുന്നു. നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ മൂന്നാം ഘട്ടത്തിലാണ് നിലവിൽ രാജ്യമുള്ളത്.
ജൂലൈ 28 മുതലാണ് ഈ ഘട്ടം തുടങ്ങിയത്. ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സെൻററുകൾ, റസ്റ്റാറൻറുകൾ തുടങ്ങി ആളുകൾ കൂടുതൽ വന്നുപോവുന്ന കേന്ദ്രങ്ങളെല്ലാം തുറന്നിട്ടുണ്ട്. ബീച്ചുകളും പാർക്കുകളുമടക്കം എല്ലാ പൊതുസ്ഥലങ്ങളും തുറന്നുകൊടുത്തിട്ടുണ്ട്. കൂടുതൽ പള്ളികളും ജുമുഅ നമസ്കാരത്തിനടക്കം തുറന്നു.ഇതിനാൽ തന്നെ നൂറുകണക്കിന് ആളുകളാണ് പുറത്തിറങ്ങുന്നത്, അവധിദിനങ്ങളിൽ പ്രത്യേകിച്ചും. മിക്കയാളുകളും കോവിഡ് പ്രതിരോധനടപടികൾ പാലിക്കുന്നുണ്ടെങ്കിലും ചിലർ വീഴ്ച വരുത്തുന്നുണ്ട്. ബലി പെരുന്നാൾ അവധിദിനങ്ങളിൽ ബീച്ചുകളിൽ എത്തിയ പലരും പ്രതിരോധനടപടികൾ സ്വീകരിച്ചിരുന്നില്ല. ഇതിനാൽ അവധിദിനങ്ങൾക്കുശേഷം ആശങ്ക കൂട്ടി കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നു. ചില ദിനങ്ങളിൽ പുതിയരോഗികൾ കൂടുകയും രോഗമുക്തർ കുറയുകയും ചെയ്യുന്ന അവസ്ഥയുണ്ട്. രോഗികൾ കുറഞ്ഞുവരുകയും രോഗമുക്തർ കൂടി വരുകയും ചെയ്യുന്ന സ്ഥിതിയിൽനിന്ന് മാറി ചില ദിവസങ്ങളിലെങ്കിലും രോഗികൾ കൂടുന്ന അവസ്ഥ വരുന്നുണ്ട്.
രോഗികൾ കൂടിവന്നാൽ അടുത്തഘട്ട നിയന്ത്രണങ്ങൾ നീക്കുന്ന പ്രക്രിയ നീളാൻ സാധ്യതയുണ്ട്. സെപ്റ്റംബർ ഒന്നുമുതൽ രാജ്യത്തെ എല്ലാ സ്കൂളുകളും തുറന്നുപ്രവർത്തിക്കുന്ന ഘട്ടമാണ്. ഇതിനാൽ കൂടുതൽ ജാഗ്രത അധികൃതർക്ക് പുലർത്തേണ്ടിയും വരും.പൊതുജനം സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിച്ച് ആവശ്യപ്പെടുകയാണ്. രാജ്യത്തെ സ്വകാര്യ ആരോഗ്യസേവനകേന്ദ്രങ്ങളും മാളുകളും റസ്റ്റാറൻറുകളും സുരക്ഷാ മുൻകരുതലുകളെടുക്കണം. എല്ലാ മേഖലകളിലും കൂടുതൽ ആളുകൾ തൊഴിലിടങ്ങളിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. നിയന്ത്രണ നീക്കിയതിെൻറ ആവേശത്തിൽ എല്ലാവരും
പുറത്തേക്കിറങ്ങാനുള്ള ഉത്സാഹത്തിലാണ്. 60 വയസ്സിന് മുകളിലുള്ളവർ, മാറാരോഗങ്ങളുള്ളവർ, ഗർഭിണികൾ തുടങ്ങിയവർ എല്ലാവിധ ഒത്തുചേരലുകളിൽനിന്നും നിർബന്ധമായി വിട്ടുനിൽക്കണം. അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. സ്വയം സുരക്ഷിതരാകുക, കുടുംബത്തെ സുരക്ഷിതമാക്കുക, സമൂഹത്ത സുരക്ഷിരാക്കുക എന്ന ബോധത്തിലാവണം എല്ലാവരും പ്രവർത്തിക്കേണ്ടതെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ പറയുന്നു.സ്വദേശികൾക്കിടയിലും വിദേശ പ്രഫഷനലുകൾക്കിടയിലും രോഗം പടർന്നുപിടിക്കുന്നത് സങ്കടകരമാണെന്ന് കോവിഡ്-19 ദേശീയ സ്ട്രാറ്റജിക് ഗ്രൂപ് ചെയർമാനും എച്ച്.എം.സി ഇൻഫെക്ഷ്യസ് ഡിസീസ് ഡിവിഷൻ മേധാവിയുമായ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബലി പെരുന്നാളിനുശേഷം പൊതുജനങ്ങൾക്കിടയിൽ രോഗവ്യാപനം വർധിച്ചു. ചെറിയ പെരുന്നാളിനുശേഷമുണ്ടായ രോഗവ്യാപനത്തേക്കാളും വളരെ കൂടുതലാണ് ഇത്. സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്തതും കുടുംബസന്ദർശനവും ഒത്തുചേരലും രോഗവ്യാപനത്തിന് ആക്കംകൂട്ടി. ഇത് തുടരുകയാണെങ്കിൽ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിെൻറ നാലാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത് അനിശ്ചിതമായി നീണ്ടുപോകാനിടയുണ്ട്.
ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യമോ കോവിഡ്-19 പ്രതിരോധ വാക്സിനുകൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്യക്ഷമമായ വാക്സിനുകൾ ലഭ്യമായാൽ മാത്രമേ നിലവിലെ സാഹചര്യത്തിൽ പൂർണരക്ഷ നൽകൂ.വൈറസ് പൂർണമായും സമൂഹത്തിൽനിന്ന് ഇല്ലാതാകാൻ മാസങ്ങൾതന്നെ വേണ്ടിവരുമെന്നതിനാൽ എല്ലാതരം പ്രതിരോധ നടപടികളും പാലിച്ച് വൈറസിനൊപ്പം ജീവിക്കാനുള്ള ജീവിതരീതി പാലിക്കുകയാണ് വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.