ഗൾഫ് എക്സ്ചേഞ്ചിൽ ഈദ് ബൊണാൻസ പ്രമോഷൻ

ദോഹ: ഖത്തറിലെ ഉപഭോക്താക്കൾക്കായി 90 ദിവസത്തെ ഈദ് ബൊണാൻസ പ്രമോഷനുമായി പ്രമുഖ പണവിനിമയ സ്ഥാപനമായ ഗൾഫ് എക്സ്ചേഞ്ച്. ഏപ്രിൽ ഒന്നു മുതൽ ജൂൺ 29 വരെ നീളുന്ന പ്രമോഷൻ വേളയിൽ ഗൾഫ് എക്സ്ചേഞ്ച് വഴി പണമയക്കുന്ന ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനങ്ങൾ.

ഗൾഫ് എക്സ്ചേഞ്ച് മൊബൈൽ ആപ്, വെബ് പോർട്ടൽ, ബ്രാഞ്ച് എന്നിവ വഴിയാണ് പണം അയക്കേണ്ടത്. 150 ഗ്രാമിന്റെ സ്വർണം, സ്മാർട്ട് വാച്ചുകൾ, ഐഫോൺ 14 എന്നിവയാണ് സമ്മാനമായി നൽകുന്നത്. ഗൾഫ് എക്സ്ചേഞ്ച് വഴി നാട്ടിലേക്ക് പണം അയക്കുന്നവർ നേരിട്ടുതന്നെ നറുക്കെടുപ്പിൽ പങ്കാളികളായി മാറും. മേയ് മൂന്ന്, ജൂൺ നാല്, ജൂലൈ രണ്ട് തീയതികളിലാണ് ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തുന്നത്.

1977 മുതൽ പ്രവർത്തിക്കുന്ന പണവിനിമയ സ്ഥാപനമായി ശ്രദ്ധനേടിയ ഗൾഫ് എക്സ്ചേഞ്ച്, മികച്ച ഉപഭോക്തൃ ബന്ധം സ്ഥാപിക്കുന്നതിനായി നിരവധി പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കുന്നതെന്ന് ഡെപ്യൂട്ടി സി.ഇ.ഒ പ്രദീപ് ബാലകൃഷ്ണൻ പറഞ്ഞു. കറൻസി എക്സ്ചേഞ്ച്, സ്വർണ ഇടപാട് എന്നീ മേഖലയിൽ ശ്രദ്ധേയ സാന്നിധ്യമാണ്. ഖത്തറിൽ 12 ബ്രാഞ്ചുകളുമായി മികച്ച ഉപഭോക്തൃ സേവനമാണ് സ്ഥാപനം നൽകുന്നത്.

Tags:    
News Summary - Eid Bonanza Promotion at Gulf Exchange

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.