ഹമദ് മെഡിക്കൽ കോർപറേഷെൻറ നാഷനൽ ഒബിസിറ്റി ട്രീറ്റ്മെൻറ് സെൻറർ

അമിതവണ്ണം: ലോകത്തിലെ വലിയ ചികിത്സകേന്ദ്രങ്ങളിൽ ഖത്തറിേലതും

ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലുള്ള നാഷനൽ ഒബിസിറ്റി ട്രീറ്റ്മെൻറ് സെൻറർ (പൊണ്ണത്തടി ചികിത്സ കേന്ദ്രം) ഇത്തരത്തിൽ ലോകത്തിലെ ഏറ്റവും വലിയ ചികിത്സ കേന്ദ്രങ്ങളിലൊന്ന്. സേവനത്തിനായി +974 4439 5777 നമ്പറിൽ വിളിക്കാം.2017ൽ ആരംഭിച്ച ചികിത്സ കേന്ദ്രത്തിൽ പൊണ്ണത്തടിക്കെതിരെ നിരവധി സേവനങ്ങളാണ് നൽകുന്നത്.

ഖത്തർ നാഷനൽ ഹെൽത്ത് സ്ട്രാറ്റജിയുടെ ഭാഗമായി 2017ലാണ് ദേശീയ ചികിത്സ കേന്ദ്രം സ്ഥാപിക്കുന്നത്. മനുഷ്യശരീരത്തിെൻറ ഭാരവുമായി ബന്ധപ്പെട്ട ചികിത്സയാണ് കേന്ദ്രത്തിൽ ലഭിക്കുന്നത്. ജീവിതശൈലീ പരിഷ്കരണം, ബരിയാട്രിക്, എൻഡോസ്കോപ്പിക് തുടങ്ങിയ വ്യത്യസ്ത ചികിത്സ രീതികളാണ് ഇവിടെയുള്ളതെന്നും സീനിയർ കൺസൾട്ടൻറ് പ്രഫ. ഷഹ്റാദ് താഹിരി പറഞ്ഞു.

ഓരോ വർഷവും കേന്ദ്രം വിപുലീകരിക്കുകയാണ്. കഴിഞ്ഞ വർഷം മാത്രം 12,000ത്തിനടുത്ത് പേരാണ് കേന്ദ്രം സന്ദർശിച്ചത്. ലോകത്തിലെ വലിയ പൊണ്ണത്തടി ചികിത്സ കേന്ദ്രങ്ങളിലൊന്നായി ദേശീയ കേന്ദ്രം മാറിയെന്നും പ്രഫ. താഹിരി വ്യക്തമാക്കി. 14 വയസ്സിന് മുകളിലുള്ളവർക്കായി പുതിയ അഡോളസൻറ് സേവനം തുടക്കം കുറിച്ചതായും ഭിന്നശേഷിക്കാർക്കായി പ്രത്യേക സേവനം ആരഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.