ഹമദ് ജനറൽ ആശുപത്രിയിലെ സെക്കൻഡറി സ്േട്രാക് പ്രിവൻഷൻ ക്ലിനിക്
ദോഹ: ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ പക്ഷാഘാത ചികിത്സ-സേവന കേന്ദ്രം ഏറെ ആശ്വാസം.ഇവിടെ പ്രവർത്തിക്കുന്ന സെക്കൻഡറി സ്േട്രാക് പ്രിവൻഷൻ ക്ലിനിക്കിൽ ചികിത്സ തേടിയെത്തുന്നത് നിരവധി പേരാണ്. പക്ഷാഘാതത്തിെൻറ രണ്ടാംഘട്ടത്തിൽ എത്താൻ സാധ്യതയുള്ളവർക്ക് മികച്ച ചികിത്സയാണ് കേന്ദ്രത്തിൽ നൽകുന്നത്.
സ്േട്രാക്, മിനി സ്േട്രാക് എന്നിവയുള്ള രോഗികളിൽ തുടക്കത്തിൽ തന്നെ രോഗനിർണയം നടത്തി വേഗത്തിലുള്ള ചികിത്സയും പരിചരണവും നൽകുകയെന്നതാണ് ക്ലിനിക്കിെൻറ ലക്ഷ്യം. മിനി സ്േട്രാക് സംഭവിച്ചവരും രണ്ടും മൂന്നും തവണ സ്േട്രാക് വന്നവരും ക്ലിനിക്കിൽ ചികിത്സക്കെത്തുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ രോഗനിർണയം നടത്തി ചികിത്സ നൽകാൻ കഴിയുന്നു. സ്േട്രാക്കിെൻറ ലക്ഷണങ്ങൾക്ക് മാത്രമല്ല, വീണ്ടും വരാതിരിക്കാനുള്ള ചികിത്സയും പരിരക്ഷയും നൽകുകയെന്നതും കേന്ദ്രത്തിെൻറ ലക്ഷ്യമാണ്.ഹമദ് ജനറൽ ആശുപത്രിയിലെ ന്യൂറോസയൻസ് ഇൻസ്റ്റിറ്റ്യൂട്ടിെൻറ ഭാഗമായാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
സെക്കൻഡറി സ്േട്രാക് പ്രിവൻഷൻ ക്ലിനിക്കിന് പുറമേ, റാപിഡ് ആക്സസ് സ്േട്രാക് യൂനിറ്റും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 2018ലാണ് ക്ലിനിക് പ്രവർത്തനമാരംഭിച്ചത്. പൊതുജനാരോഗ്യമന്ത്രി ഡോ. ഹനാൻ അൽ കുവാരിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.