ദോഹ: അറബ് സാഹിത്യ ലോകത്തെ ഏറ്റവും ശ്രദ്ധേയ നോവൽ മത്സരങ്ങളിലൊന്നായ കതാറ പ്രൈസ് പുരസ്കാരങ്ങളുടെ അവസാന ഘട്ടത്തിൽ ഇടം നേടിയ രചനകൾ പ്രഖ്യാപിച്ചു. പ്രസിദ്ധീകരിച്ചതും, പ്രസിദ്ധീകരിക്കാത്തതുമായ വിവിധ വിഭാഗങ്ങളിലായ ഒമ്പത് നോവലുകൾ വീതമാണ് ഇത്തവണ പുരസ്കാരത്തിനായി ഷോർട്ട്ലിസ്റ്റ് ചെയ്തത്. ഓരോ വിഭാഗത്തിലുമായി ഒമ്പത് നോവലുകൾ വീതം അവസാന റൗണ്ടിൽ ഇടം പിടിച്ചു. പ്രസിദ്ധീകരിച്ചതും, പ്രസിദ്ധീകരിക്കാത്തതുമായ ഒമ്പത് നോവലുകൾ വീതം.
ഒപ്പം, യുവ എഴുത്തുകാരുടെ ഒമ്പത് നോവലുകളും, വിമർശന പഠന വിഭാഗത്തിൽ ഒമ്പത് രചനകളും വീതം ആകെ 36 കൃതികളാണ് അന്തിമ പട്ടികയിൽ ഇടം നേടിയത്. ആറ് അറബ് രാജ്യങ്ങളിൽനിന്നുള്ള എഴുത്തുകാരുടെ രചനകളാണ് ചുരുക്കപ്പട്ടികയിലുള്ളതെന്ന് കതാറ കൾചറൽ വില്ലേജ് നോവൽ പ്രൈസ് വിഭാഗം അറിയിച്ചു. നാല് നോവലുകളുമായി ഈജിപ്താണ് മുന്നിലുള്ളത്.
സൗദി അറേബ്യ, ഒമാൻ, സിറിയ, ഫലസ്തീൻ, ലബനാൻ എന്നിവിടങ്ങളിൽനിന്ന് ഒരോന്നു വീതം പ്രസിദ്ദീകൃത നോവൽ വിഭാഗത്തിൽ ഇടംനേടി. പ്രസിദ്ധീകരിക്കാത്ത രചനകളിൽ ഏഴ് അറബ് രാജ്യങ്ങൾ ഇടം നേടി. മൊറോക്കോയിൽനിന്ന് മൂന്നും, ഈജിപ്ത്, സിറിയ, യമൻ, അൽജീരിയ, ലിബിയ, മൗറിത്താനിയ എന്നിവിടങ്ങളിൽനിന്ന് ഓരോ രചനകളും ഇടംപിടിച്ചു. ആയിരത്തോളം എൻട്രികൾ ലഭിക്കുന്ന നോവൽ മത്സരത്തിൽ വിവിധ വിഭാഗങ്ങളിലെ വിജയികൾക്കായി 3.75 ലക്ഷം ഡോളർ (13.67 ലക്ഷം റിയാൽ) ആണ് സമ്മാനത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.