ദോഹ: അടുത്ത ബന്ധുവിൻെറ ചതിയിൽപെട്ട് ഒരുവർഷം ദോഹയിൽ ജയിലിൽ കഴിഞ്ഞ് ഒടുവിൽ നിരപരാധികളെന്ന് കണ്ട് ഖത്തറിലെ കോടതി വെറുതെ വിട്ട മുംബൈ സ്വദേശികളായ ദമ്പതികൾ ജയിൽമോചിതരായി ജന്മനാട്ടിൽ തിരിച്ചെത്തി. മുംബൈ സ്വദേശികളായ മുഹമ്മദ് ഷാരിഖ് ഖുറേശിയും ഭാര്യ ഉനൈബ ഖുറേശിയും. ഏറെ ജീവിതപാഠങ്ങളുടെ കരുത്തുമായിട്ടായിരിക്കും ഇനി അവരുടെ ജീവിതം. വ്യാഴാഴ്ച ഉച്ചക്ക് 2.30ന് മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയ ദമ്പതികൾക്കൊപ്പം ദോഹയിലെ ജയിലിൽ പിറന്ന പെൺകുഞ്ഞും ഉണ്ടായിരുന്നു. അടുത്ത ബന്ധുവായ സ്ത്രീയുടെ ചതിയിൽപെട്ടാണ് ഇവർ 2019 ജൂലൈയിൽ ദോഹ ഹമദ് വിമാനത്താവളത്തിൽ പിടിയിലായത്.
ഷാരിഖിൻെറ അമ്മായിയായ തബസും ഖുറേശിയാണ് ഇവരെ ചതിയിൽ പെടുത്തിയത്. തബസും കൊടുത്തയച്ച പൊതിയിൽ 4.1 കിലോഗ്രാം ഹാഷിഷ് മയക്കുമരുന്നായിരുന്നു ഉണ്ടായിരുന്നത്. ഇതറിയാതിരുന്ന ദമ്പതികൾ ഖത്തറിൽ മയക്കുമരുന്നുകേസിൽ ഗുരുതരകുറ്റം ചുമത്തപ്പെട്ട് ജയിലിൽ ആകുകയായിരുന്നു. എല്ലാകുറ്റത്തിൽ നിന്നും മോചിതരായാണ് ദമ്പതികൾ ജന്മനാടണഞ്ഞിരിക്കുന്നത്. 2018ലാണ് ഇവർ വിവാഹതിരാകുന്നത്. 2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇവർക്കായി തബസും ഖുറേശി ദോഹയിലേക്ക് ടൂർ പാക്കേജ് ഒരുക്കുകയായിരുന്നു. യാത്ര പുറെപ്പടുന്നതിന് മുമ്പ് തബസും ഒരു പാക്കറ്റ് ഇവരെ ഏൽപ്പിച്ചിരുന്നു. എന്നാൽ ഇതിൽ എന്താണെന്ന് ദമ്പതികൾ അറിഞ്ഞിരുന്നില്ല. അടുത്ത കുടുംബക്കാരി ആയിരുന്നതിനാൽ സംശയം തോന്നിയതുമില്ല. എന്നാൽ ദോഹ ഹമദ് വിമാനത്താവളത്തിലെ പരിശോധനയിൽ ഇവരുടെ ൈകയിലെ പൊതിയിൽ മയക്കുമരുന്നാണെന്ന് കണ്ടെത്തി.
4.1 കിലോഗ്രാം ഹാഷിഷ് ആയിരുന്നു പാക്കറ്റിൽ. ഇതോടെ മയക്കുമരുന്നു കടത്ത് കേസിൽ ദമ്പതികൾ ഖത്തറിലെ ജയിലിൽ ആയി. പത്ത് വർഷം തടവും ഒരു കോടി രൂപ പിഴയും വിധിക്കെപ്പട്ട ഇവർ കഴിഞ്ഞ ഒരു വർഷത്തിലേെറയായി ഖത്തർ ജയിലിൽ കഴിയുകയായിരുന്നു. നിരപരാധിത്വം മനസിലായ ഖത്തറിലെ പ്രമുഖ മലയാളി അഭിഭാഷകനും സാമൂഹികപ്രവർത്തകനുമായ നിസാർ കോച്ചേരിയാണ് മോചനത്തിനായി മുന്നിട്ടിറങ്ങിയത്. ഇന്ത്യൻ എംബസി അടക്കമുള്ള ഇന്ത്യൻ അധികൃതരുടേയും സഹായങ്ങൾ ലഭിച്ചു. ദമ്പതികൾക്ക് വേണ്ടി പ്രമുഖ ഖത്തരി അഭിഭാഷകനായ അബ്ദുല്ല ഈസ അൽ അൻസാരിയാണ് കോടതിയിൽ ഹാജരായത്.
ഷാരിഖിൻെറ പിതാവ് ശരീഫ് ഖുറേശി ഖത്തറിലെത്തി അഭിഭാഷകനെ നിയമിക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. 2020 ജനുവരിയിൽ ഇവരുടെ ജാമ്യാപേക്ഷ കോടതി നിരസിക്കുകയും വിചാരണകോടതിയുടെ വിധി ശരിവെക്കുകയുമായിരുന്നു. ഗർഭിണിയായിരുന്ന ഉനൈബ ജയലിൽ വച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ പെൺകുഞ്ഞിന് ജൻമം നൽകിയിരുന്നു.
ഇതിന് ശേഷമാണ് അഡ്വ. നിസാർ കോച്ചേരിയെ ഷാരിഖിൻെറ പിതാവ് ബന്ധപ്പെടുന്നത്. തുടർന്ന് ദമ്പതികൾക്കായി ഇന്ത്യയിൽ കേസ് െകാടുത്തു. തുടർന്നുള്ള അന്വേഷണത്തിൽ ഇവർക്ക് മയക്കുമരുന്ന് കൈമാറിയ തബസും ഖുറേശി ഇന്ത്യയിലെ മയക്കുമരുന്നുസംഘത്തിലെ കണ്ണിയാണെന്ന് മനസിലായി. തുടർന്ന് ഇവരും കൂട്ടാളിയും ഇന്ത്യയിൽ അറസ്റ്റിലായി. തുടർന്നാണ് ഇന്ത്യൻ അധികൃതർ ഖത്തറുമായി ബന്ധപ്പെടുന്നതും ദമ്പതികൾ കേസിൽ നിന്ന് മോചിതരാകുന്നതും. നടപടികൾ പൂർത്തിയായതോടെയാണ് ഇവർ കഴിഞ്ഞ ദിവസം ജയിൽ മോചിതരായതും ജന്മനാടണഞ്ഞതും.
വിദേശത്ത് പോകുന്ന ആരും മറ്റുള്ളവരിൽ നിന്ന് പരിശോധിക്കാതെ സാധനങ്ങൾ ഒന്നും വാങ്ങരുതെന്ന് ഖത്തർ അധികൃതർ ഇടക്കിടെ ഓർമപ്പെടുത്താറുണ്ട്. നിരോധിത വസ്തുക്കൾ അന്യരാജ്യത്തേക്ക് അറിഞ്ഞോ അറിയാതെയോ കടത്തുന്നത് ഗുരുതര കുറ്റമാണ്. അടുത്ത ബന്ധുക്കളാണെങ്കിൽ കൂടി വിദേശത്തേക്ക് കൊണ്ടുപോകാൻ തരുന്ന സാധനം എന്താണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നതാണ് നല്ലതെന്നാണ് ഈ ദമ്പതികളുടെ അനുഭവങ്ങൾ നൽകുന്ന പാഠം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.