ദോഹ: ഖത്തരികൾ അവധിക്കാലം ചെലവഴിക്കാൻ വിദേശത്ത് പോകുന്നതും സ്കൂൾ അടച്ചപ്പോൾ പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക് പോകുന്നതും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് വർധിപ്പിച്ചു. സ്വദേശികൾ തുർക്കിയ, ഇംഗ്ലണ്ട്, ആസ്ട്രിയ, ബോസ്നിയ ആൻഡ് ഹെർസഗോവിന, സ്വിറ്റ്സർലാൻഡ്, ജോർജിയ, യു.എസ്, തായ്‍ലാൻഡ്, മലേഷ്യ, ഈജിപ്ത്, ജോർഡൻ, ജി.സി.സി രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് കൂടുതലായി പോകുന്നത്. ഇതിൽ തന്നെ തുർക്കിയ, ഇംഗ്ലണ്ട് എന്നിവയാണ് കൂടുതൽ പേരും തെരഞ്ഞെടുക്കുന്നത്.

രാജ്യത്തെ കനത്ത ചൂട് കാരണം ചൂട് മിതമായതും തണുപ്പുള്ളതുമായ രാജ്യങ്ങളിലേക്കാണ് ഖത്തരികൾ പ്രധാനമായും പോകുന്നത്. വിവിധ യൂറോപ്യൻ നഗരങ്ങളിൽ നടക്കുന്ന പ്രധാന സ്‌പോർട്‌സ് ടൂർണമെന്റുകളും ചാമ്പ്യൻഷിപ്പുകളും നടക്കുന്നതിനാൽ ടിക്കറ്റ് നിരക്കും ഹോട്ടൽ ചെലവുകളും കൂടുതലാണ്. അതുകൊണ്ടുതന്നെ പതിവായി യൂറോപ്പിൽ പോകാറുള്ള പലരും ഇത്തവണ മലേഷ്യ, തായ്‍ലൻഡ്, മാലദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര മാറ്റിയിട്ടുണ്ട്. വിദേശത്ത് പോകുന്ന ഖത്തരികൾക്കായി വിദേശകാര്യ മന്ത്രാലയം വിവിധ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. വില കൂടിയ വസ്തുക്കളും ആഡംബര വാച്ചുകളും ആഭരണങ്ങളും ധരിക്കരുത്, വലിയ തുക പണമായി കൈയിൽ കരുതരുത്- പകരം ബാങ്ക് കാർഡുകൾ ഉപയോഗിക്കുക, യാത്രാ ചെലവ് ലാഭിക്കാനായി നേരത്തെ ആസൂത്രണം നടത്തണം, താമസം-ഹോട്ടൽ ബുക്കിങ് -കാർ വാടകക്കെടുക്കൽ തുടങ്ങിയവക്ക് അംഗീകൃതവും അറിയപ്പെടുന്നവരുമായ ഏജന്റുമാരെ ബന്ധപ്പെടണം,

വിശ്വസനീയമായ വെബ്സൈറ്റുകൾ ഉപയോഗിക്കണം തുടങ്ങിയ നിർദേശങ്ങളാണ് നൽകിയത്. തിരക്ക് നിയന്ത്രിക്കാനാവശ്യമായ കരുതൽ നടപടികൾ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. എങ്കിലും ചെക്കിൻ, സുരക്ഷ പരിശോധന, ബോർഡിങ് നടപടികൾ എന്നിവക്ക് കൂടുതൽ സമയമെടുക്കും. യാത്രക്കാർ വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പുതന്നെ ഓൺലൈനായി ചെക്ക് ഇൻ ചെയ്യുന്നത് ചെക്ക് ഇൻ കൗണ്ടറിലെ തിരക്ക് കുറക്കാൻ സഹായിക്കും. ചെക്ക് ഇൻ, സുരക്ഷ പരിശോധന, ബോർഡിങ് നടപടികൾ എന്നിവക്ക് കൂടുതൽ സമയമെടുക്കുമെന്നതിനാൽ നേരത്തെയെത്താൻ നിർദേശമുണ്ട്.

ഓൺലൈൻ ചെക്ക് ഇൻ, സെൽഫ് സർവിസ് സൗകര്യം തുടങ്ങിയവ പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ നിർദേശിച്ചു. ഖത്തർ എയർവേസ് യാത്രക്കാർക്ക് വിമാനത്താവളത്തിലെ ചെക്കിൻ, ബാഗ് ഡ്രോപ് എന്നിവക്ക് സെൽഫ് സർവിസ് സൗകര്യമുണ്ട്. 18 വയസ്സിന് മുകളിലുള്ളവർക്ക് വേഗത്തിൽ ക്ലിയറൻസിന് ഇ-ഗേറ്റ് മെഷീൻ ഉപയോഗിക്കാം.

ലഗേജുകൾ അനുവദിക്കപ്പെട്ട തൂക്കത്തിന്റെയും വലുപ്പത്തിന്റെയും പരിധിയിലാണെന്ന് നേരത്തേ ഉറപ്പുവരുത്തണം. അല്ലെങ്കിൽ ചെക്കിൻ നടപടികൾ വൈകാനും അധിക ഫീസ് ഈടാക്കാനും കാരണമാകും. ആളുകളെ ഇറക്കാനും കൊണ്ടുപോകാനും ഷോർട്ട് ടേം കാർ പാർക്ക് ഉപയോഗിക്കാനും അനുയോജ്യമാണെങ്കിൽ പൊതുഗതാഗത സംവിധാനം ഉപയോഗിക്കാനും അധികൃതരുടെ നിർദേശമുണ്ട്.

Tags:    
News Summary - Summer Vacation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.