കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ

2034 ലോകകപ്പ് ഫുട്ബാൾ; ആതിഥേയത്വത്തിനുള്ള നീക്കവുമായി സൗദി അറേബ്യ

 ജിദ്ദ: 2034-ലെ ലോകകപ്പ് ഫുട്ബാളിന് ആതിഥേയത്വം വഹിക്കാനുള്ള നീക്കവുമായി സൗദി അറേബ്യ. ഇതിനായുള്ള ലേലത്തിൽ പങ്കെടുക്കുമെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. സൗദി ഫുട്ബാൾ അസോസിയേഷൻ അതിന്റെ ശേഷിയും ഊർജവും ഇതിനായി ചെലവഴിക്കുമെന്നും നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങൾക്കും ഇവൻറുകൾക്കും ആതിഥേയത്വം വഹിച്ച രാജ്യത്തിന്റെ അനുഭവപരിജ്ഞാനം ഇതിന് പശ്ചാത്തലമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദി അറേബ്യയുടെ ഇത്തരമൊരു അഭിലാഷം രാജ്യം നേടിയ സമഗ്രമായ നവോത്ഥാനത്തിന്റെ പ്രതിഫലനമാണെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു. ഇത്തരമൊരു ആഗോള ഇവൻറ് നടത്താനുള്ള സാമ്പത്തിക ശേഷിയും മഹത്തായ നാഗരിക സാംസ്കാരിക പൈതൃകവും രാജ്യത്തിനുണ്ട്. ലോകത്ത് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ രാജ്യം നടത്തുന്ന വ്യക്തവും മഹത്തായതുമായ ശ്രമങ്ങളുടെ ഭാഗമാണ് ഇത്.

സ്‌പോർട്‌സ് രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതും പ്രമുഖവുമായ വശങ്ങളിലൊന്നാണ്. വ്യത്യസ്ത വംശങ്ങളിലും സംസ്‌കാരങ്ങളിലും പെട്ട ആളുകൾക്ക് ഒത്തുചേരാനുള്ള ഒരു പ്രധാന മാർഗമാണ് കായികരംഗം. സ്‌പോർട്‌സ് ഉൾപ്പെടെ വിവിധ മേഖലകളിൽ രാജ്യം നേടിയെടുക്കാൻ ശ്രമിച്ചത് ഇതാണെന്നും കിരീടാവകാശി പറഞ്ഞു. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് തുടർച്ചയായ പ്രവർത്തനത്തിലൂടെ കായിക മേഖലയിൽ മികച്ച നിക്ഷേപം നടത്താൻ രാജ്യം താൽപര്യപ്പെടുന്നതിനാൽ സമ്പദ്‌ വ്യവസ്ഥയുടെ വളർച്ചക്കും സമൃദ്ധിക്കും സ്‌പോർട്‌സ് അത്യന്താപേക്ഷിതമാണ്.

ഇത് രാജ്യത്തെ പൗരന്മാരുടെയും താമസക്കാരായ വിദേശികളുടെയും ജീവിത നിലവാരത്തെ പ്രതിഫലിപ്പിക്കുകയും 2034-ൽ ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകർക്ക് അതിശയകരവും അഭൂതപൂർവവുമായ അനുഭവം പകരുകയും ചെയ്യും. ഫുട്ബാൾ, മോട്ടോർ സ്പോർട്സ്, ഗോൾഫ്, ഇലക്ട്രോണിക് സ്പോർട്സ്, ടെന്നിസ്, കുതിര സവാരി തുടങ്ങിയ വിവിധ കായിക ഇനങ്ങളിൽ 2018 മുതൽ ഇതുവരെ 50ലധികം അന്താരാഷ്ട്ര കായിക മത്സരങ്ങൾ വിജയകരമായി സംഘടിപ്പിക്കാൻ സൗദി അറേബ്യക്ക് കഴിഞ്ഞു.

അതിലൂടെ ഏറ്റവും പ്രമുഖമായ ആഗോള കായിക കേന്ദ്രമെന്ന നിലയിൽ ലോകത്ത് ശ്രദ്ധനേടാൻ രാജ്യത്തിനായി. ഫുട്ബാൾ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂർണമെൻറിന് ആതിഥേയത്വം വഹിക്കാൻ നാമനിർദേശം ചെയ്യാനുള്ള ഈ പ്രഖ്യാപനം സൗദി ദേശീയ ടീം മുമ്പ് ആറ് തവണ ഫിഫ വേൾഡ് കപ്പിൽ പങ്കെടുത്തതിന്റെ ചരിത്ര പശ്ചാത്തലത്തിൽ കൂടിയാണ്. 2022-ലെ ഖത്തർ ലോകകപ്പായിരുന്നു അതിൽ ഒടുവിലത്തേതെന്നും കിരീടാവകാശി പറഞ്ഞു.


കായിക മേഖലയിലെ സുപ്രധാന ചുവടുവെപ്പ് - കായിക മന്ത്രി

ജിദ്ദ: 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ നാമനിർദേശം നൽകാനുള്ള സൗദിയുടെ പ്രഖ്യാപനം ഫുട്ബാളിൽ അഭിനിവേശമുള്ള ഒരു രാജ്യമെന്ന നിലയിൽ സുപ്രധാനവും സ്വാഭാവികവുമായ ചുവടുവെപ്പാണെന്ന് കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി പറഞ്ഞു. രാജ്യം സാക്ഷ്യം വഹിക്കുന്ന വിജയഗാഥയുടെ തുടർച്ചയാണിത്. ഫുട്ബാൾ ഉൾപ്പെടെ വിവിധ കായികവിനോദങ്ങൾ വികസിപ്പിക്കുന്നതിനുള്ള രാജ്യത്തെ പ്രതിബദ്ധത മന്ത്രി വ്യക്തമാക്കി. 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ നാമനിർദേശം നൽകാനുള്ള ഉദ്ദേശ്യം രാജ്യത്തിന്റെ ആവേശത്തെയാണ് എടുത്തു കാണിക്കുന്നത്. ലോകമെമ്പാടുമുള്ള എല്ലാവർക്കും അഭൂതപൂർവമായ അനുഭവം നൽകുന്നതായിരിക്കും ഇത്.

കഴിഞ്ഞ കാലയളവിൽ പ്രധാന അന്താരാഷ്ട്ര കായിക ഇവൻറുകൾക്കും നിരവധി ദേശീയ, അന്തർദേശീയ ചാമ്പ്യൻഷിപ്പുകൾക്കും ആതിഥേയത്വം വഹിക്കുന്നതിൽ രാജ്യം നേടിയ വിജയവും രാജ്യത്തിന് ലഭിച്ച വിശിഷ്ടമായ സ്ഥാനവും ഇത്തരമൊരു നീക്കത്തിന് കരുത്തുപകരുന്നതാണ്. ലോകകപ്പിന്റെ അസാധാരണമായ ഒരു പതിപ്പ് സംഘടിപ്പിക്കുന്നതിന് അനുയോജ്യമായതും വ്യതിരിക്തവുമായ ഒരിടമാക്കി സൗദിയെ മാറ്റുന്നതാണ് ഈ സവിശേഷതകളെന്നും മന്ത്രി പറഞ്ഞു. സൽമാൻ രാജാവിന്റെ പിന്തുണയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ മുൻകൈയും നിമിത്തം എല്ലാ തലങ്ങളിലും രാജ്യം വലിയ പുരോഗതിക്കാണ് മുൻവർഷങ്ങളിൽ സാക്ഷ്യംവഹിച്ചത്. നവോത്ഥാനത്തിലൂടെയും വികസനത്തിലൂടെയും സൗദി അതിന്റെ ആഗോള പദവിയിലെത്തിയിരിക്കുന്നു. കായിക മേഖലയിലും ഇത് ഗുണപരമായ മാറ്റമുണ്ടാക്കിയെന്നും കായിക മന്ത്രി പറഞ്ഞു.

സുപ്രധാന നിമിഷം -സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ്

ജിദ്ദ: 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ നാമനിർദേശം നൽകാനുള്ള സൗദിയുടെ പ്രഖ്യാപനം രാജ്യത്ത് നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന വികസനത്തിനൊപ്പമുള്ള സഞ്ചാരത്തിനിടയിലെ ഒരു സുപ്രധാന നിമിഷമാണെന്ന് സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് യാസിർ ബിൻ ഹസൻ അൽമസ്ഹൽ പറഞ്ഞു. ഫുട്ബാളിനോടുള്ള സൗദി ജനതയുടെ അഭിനിവേശവും അതിൽ കൂടുതൽ പുരോഗതിയും വളർച്ചയും കൈവരിക്കാനുള്ള രാജ്യത്തിന്റെ ശ്രമവുമാണിതിലുള്ളത്.

2021 മുതൽ പുരുഷ കളിക്കാരുടെ എണ്ണം 50 ശതമാനവും വനിത കളിക്കാരുടെ എണ്ണം 86 ശതമാനവും വർധിച്ചതിനാൽ സൗദിയിലെ ഫുട്ബാൾ രംഗം വലിയ വികസനത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. പുരുഷ-വനിത പരിശീലകരുടെ എണ്ണം 2018ൽ 750 ആയിരുന്നത് ഈ വർഷം 5,500-ലധികമായി വർധിച്ചു. യുവാക്കൾക്കും യുവതികൾക്കുമായി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 18-ലധികം പ്രാദേശിക പരിശീലന കേന്ദ്രങ്ങൾ തുറന്നു. റോഷൻ സൗദി പ്രഫഷനൽ ലീഗ് ഏറ്റവും ശക്തമായ ഏഷ്യൻ ലീഗുകളിലൊന്നാണ്.

45ലധികം രാജ്യങ്ങളിൽ നിന്നുള്ള മികച്ച അന്താരാഷ്ട്ര താരങ്ങൾ മത്സരിക്കുന്നു. അത് സൗദിയെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റി. വിവിധ ഗെയിമുകളിലെ നിരവധി പ്രധാന അന്താരാഷ്ട്ര ടൂർണമെൻറുകൾക്ക് പുറമേ 2023 ക്ലബ് ലോകകപ്പിനും 2027-ലെ ഏഷ്യൻ കപ്പ് ഫൈനലുകൾക്കും സൗദി ആതിഥേയത്വം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. കായിക മേഖലയ്ക്കും സൗദി ഫുട്ബാൾ ഫെഡറേഷനും സൽമാൻ രാജാവും കിരീടാവകാശിയും കായികമന്ത്രിയും നൽകുന്ന പിന്തുണയും സഹായവും സൗദി ഫുട്ബാളിനെ അന്താരാഷ്ട്രതലത്തിൽ എത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - 2034 World Cup Football; Saudi Arabia moves to host

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.