അലി ബിൻ അൽഹുസൈൻ
ജിദ്ദ: 2034 ലോകകപ്പ് ഫുട്ബാളിന് ആതിഥേയത്വം നേടാൻ സൗദി അറേബ്യയുടെ ശ്രമങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് പശ്ചിമേഷ്യൻ ഫുട്ബാൾ ഫെഡറേഷൻ. ജോർഡനിലെ അമീറും ഫെഡറേഷൻ പ്രസിഡൻറുമായ അലി ബിൻ അൽഹുസൈനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള നീക്കവുമായി സൗദി ഫുട്ബാൾ ഫെഡറേഷൻ മുന്നോട്ടുവരുന്നത് അഭിമാനമാണ്. ലോകത്തിലെ ഏറ്റവും വലിയ ഫുട്ബാൾ മേളയാണ് ലോകകപ്പ്.
അതിെൻറ ആതിഥേയത്വം ലഭിക്കാനുള്ള മത്സരത്തിൽ സൗദി ഫെഡറേഷനെ പിന്തുണക്കാനും ഒപ്പം നിൽക്കാനും പശ്ചിമേഷ്യൻ ഫെഡറേഷൻ കഴിവിെൻറ പരമാവധി വിനിയോഗിക്കും.
അസാധാരണമായ ഒരു ലോകകപ്പ് മേള സംഘടിപ്പിക്കാൻ സൗദി അറേബ്യക്ക് ആത്മവിശ്വാസമുണ്ട്. അതുകൊണ്ടുതന്നെ അവരുടെ സ്ഥാനാർഥിത്വത്തിന് ആഗോളതലത്തിൽ വിശാലമായ പിന്തുണ തെന്ന ലഭിക്കുമെന്നും അമീർ അലി ബിൻ അൽഹുസൈൻ പ്രത്യാശ പ്രകടിപ്പിച്ചു. സ്ഥാപിതമായതു മുതൽ പശ്ചിമേഷ്യൻ ഫെഡറേഷൻ ചുമതലകളും ഉത്തരവാദിത്തങ്ങളും കൃത്യമായി പരിപാലിച്ചുവരുന്നുണ്ട്.
അതാകട്ടെ അംഗങ്ങളുടെ ഐക്യത്തിലും പശ്ചിമേഷ്യൻ, അറബ് മേഖലകളിൽ ഒരുപോലെ ഫുട്ബാളിനെ പിന്തുണക്കാൻ ലക്ഷ്യമിട്ടുള്ള ഏകീകൃത ശ്രമങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഫെഡറേഷൻ വാർത്തക്കുറിപ്പിൽ പറഞ്ഞു.
ഇൗ നിലപാടിനെ അടിസ്ഥാനമാക്കി സൗദിക്കുള്ള ഫെഡറേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ സമ്പൂർണവും വ്യക്തവുമായ പിന്തുണയാണ് ഞങ്ങൾ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയുടെ വിജയം എല്ലാവരുടെയും വിജയമായാണ് കണക്കാക്കുന്നത്. ഇത് കൂടുതൽ സമൃദ്ധി വാഗ്ദാനം ചെയ്യുന്ന ഭാവിയിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പാണ്.
ആഗോള കായിക ഭൂപടത്തിൽ സൗദിയുടെ സ്ഥിര സാന്നിധ്യത്തെ താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന തലങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഫയൽ അവതരിപ്പിക്കാനുള്ള സൗദിയുടെ കഴിവിൽ പശ്ചിമേഷ്യൻ ഫെഡറേഷൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.