മക്ക: മക്കയിലെ പള്ളികൾ ഞായറാഴ്ച മുതൽ തുറക്കും. കോവിഡ് വ്യാപനം തടയാൻ മുൻകരുതലായി മൂന്ന് മാസത്തോളമായി അടച്ചിട്ട പള്ളികളാണ് വീണ്ടും ജമാഅത്ത്, ജുമുഅ നമസ്കാരങ്ങൾക്കായി തുറക്കുന്നത്. 1500ലധികം പള്ളികളിൽ നമസ്കരിക്കാനെത്തുന്നവരെ സ്വീകരിക്കാൻ വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
നിശ്ചയിച്ച ആരോഗ്യ സുരക്ഷ നടപടികൾ പൂർണമായും പാലിച്ചാണ് പള്ളികൾ തുറന്നുകൊടുക്കുക. സമൂഹ അകലം പാലിക്കുന്നതിന് സ്റ്റിക്കറുകൾ ഒട്ടിക്കൽ, മുസ്ഹഫുകൾ എടുത്തുമാറ്റൽ, അണുമുക്തമാക്കൽ, കൂളറുകളും ഫ്രിഡ്ജുകളും അടച്ചിടൽ തുടങ്ങിയ മുൻകരുതൽ നടപടികൾ കഴിഞ്ഞ നാല് ദിവസങ്ങളിലായി മതകാര്യവകുപ്പ്, മുനിസിപ്പാലിറ്റി എന്നിവയുമായി സഹകരിച്ച് പൂർത്തിയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.