ജിദ്ദ: ബലിയറുക്കാനായി 2,38,574 കാലികളെ ജിദ്ദയിൽ എത്തിച്ചു. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം മൃഗപരിശോധന പൂർത്തിയാക്കി. ജിദ്ദ ഇസ്ലാമിക് പോർട്ട് വഴി സുഡാൻ, ജിബൂത്തി രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത കാലികളെയാണ് പരിശോധിച്ചത്. 2,17,265 ആടുകളെയും 103 ഒട്ടകങ്ങളെയും സുഡാനിൽനിന്നും 20,704 ആടുകളെയും 502 ഒട്ടകങ്ങളെയും ജിബൂത്തിയിൽനിന്നുമാണ് ഇറക്കുമതി ചെയ്തത്. ബലിമൃഗങ്ങൾ രോഗമുക്തവും ന്യൂനതകളില്ലാത്തതാണെന്നും ഉറപ്പുവരുത്താനാണ് പരിശോധന. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ മക്കയിലേക്ക് കാലികളെ കൊണ്ടുപോകൂവെന്ന് മന്ത്രാലയം വ്യക്തമാക്കി. ട്രക്കിൽ കയറ്റി മക്കയിലെത്തുന്നതുവരെയും നിരീക്ഷിക്കും. പ്രാദേശിക മാർക്കറ്റുകളിൽനിന്ന് മക്കയിലേക്ക് കൊണ്ടുവരുന്ന കാലികളെ പരിശോധിക്കാനും ജിദ്ദ, ജമൂം അല്ലീത് എന്നിവിടങ്ങളിലെ ബ്രാഞ്ച് ഒാഫിസുകൾക്കു വേണ്ട സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.