റിയാദ്: സൈനിക ഒാപറേഷന് പണം കണ്ടെത്താൻ ഹൂതികൾ ലെബനീസ് ഹിസ്ബുല്ല ഗ്രൂപിെൻറ സഹായത്തോടെ മയക്കുമരുന്ന് കടത്ത് നടത്തുന്നതായി സൗദി സഖ്യസേന വക്താവ് കേണൽ തുർകി അൽമാലികി റിയാദിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അറബ് സഖ്യസേനയുടെ സഹായത്തോടെ യമൻ സൈന്യം ഇതു പിടികൂടിയതായും അദ്ദേഹം പറഞ്ഞു. െലബനാനിൽ നിന്ന് സൻആയിലേക്ക് വന്ന കപ്പലാണ് മയക്കുമരുന്ന് സഹിതം പിടികൂടിയത്. ഇക്കാര്യം യമൻ വാർത്താവിതരണമന്ത്രാലയം അറിയിച്ചതായും കേണൽ അൽതുർക്കി പറഞ്ഞു.
പിടികൂടിയ കപ്പലുകളിൽ ചിലതിൽ ബൈറൂത്ത് യൂത്ത് കൗൺസിലിെൻറ മുദ്രയുണ്ട്. ഇത് സൂചിപ്പിക്കുന്നത് ഹിസ്ബുല്ല ഗ്രൂപിെൻറ സഹായത്തോടെയാണ് ഹൂതികൾ യമനിലേക്ക് മയക്കുമരുന്നു കടത്തുന്നത് എന്നാണ്. ബാബ് അൽ മന്തബിലും ചെങ്കടലിലും കപ്പൽ ഗതാഗതത്തിന് ഇേപ്പാഴും ഹൂതികളുടെ ഭീഷണി തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. യമനിലെ താഇസ് ഡിസ്ട്രിക്റ്റിൽ ഹൂതികൾ സഖ്യസേനയിൽ നിന്ന് രക്ഷപ്പെടാൻ സ്കൂളുകളെ ഉപയോഗപ്പെടുത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.