റിയാദ്: പ്രതിസന്ധികാലത്തെ വിസ്മരിച്ച് മനുഷ്യൻ വീണ്ടും ധൂർത്തിലേക്കും പരിസ്ഥിതി ചൂ ഷണത്തിലേക്കും പോകരുതെന്നാണ് കോവിഡ് കാലം നമ്മെ താക്കീത് ചെയ്യുന്നതെന്ന് എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് പറഞ്ഞു. കർഫ്യൂകാലത്ത് റിയാദിലെ ചില്ല സർഗവേദി നടത്തുന്ന പ്രതിവാര വെർച്വൽ സംവാദത്തിെൻറ അഞ്ചാം ദിവസ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട്ടു കുലവൻ തെയ്യം ഭക്തജനങ്ങളോട് ഉരിയാടിയ ‘അരിഞ്ഞുകുടിക്കല്ലേ കോരേ, കറന്നുകുടിക്ക്’ എന്ന മുന്നറിയിപ്പ് ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം വ്യാധികാലത്തിെൻറ ആകുലതകൾ പങ്കുവെച്ചത്.
കോവിഡും പരിസ്ഥിതിയും എന്ന വിഷയത്തിലായിരുന്നു സംവാദം. അംബികാസുതൻ മാങ്ങാടിെൻറ ‘കാളരാത്രി’ എന്ന കഥ പരിപാടിയിൽ ബീന വായിച്ചു. എം. ഫൈസൽ, ഇഖ്ബാൽ കൊടുങ്ങല്ലൂർ, ഗോപി നെടുങ്ങാടി, ടി.ആർ. സുബ്രഹ്മണ്യൻ, ജയചന്ദ്രൻ നെരുവമ്പ്രം, വിപിൻ, ആർ. മുരളീധരൻ, അബ്ദുൽ ബഷീർ, സാലു, കിസ്മത്ത് മമ്പാട്, കൊമ്പൻ മൂസ, സീബ കൂവോട്, ബഷീർ കാഞ്ഞിരപ്പുഴ, അനിത നസീം, നജ്മ, ഷംല ചീനിക്കൽ, ഷഫീഖ് തലശ്ശേരി, മിനി, വിനയൻ, സുരേഷ് ലാൽ, ജോസഫ് അതിരുങ്കൽ, അഖിൽ ഫൈസൽ, നൗഷാദ് കോർമത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.