??. ??????? ??????, ???? ??????, ??????? ???????

‘പ്രവാസി’ ഉപന്യാസ മത്സരം സംഘടിപ്പിച്ചു 

ജുബൈൽ: പ്രവാസി സാംസ്‌കാരിക വേദി ജുബൈൽ റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ജനാധിപത്യത്തിൽ സ്ത്രീകളുടെ പങ്ക്’ എന്ന വിഷയത്തിൽ ഉപന്യാസ മത്സരം  സംഘടിപ്പിച്ചു. ഡോ. ആയിഷ സഫൂറ, ഫിദ നഫീസ, നാഫില ഹബീബ് എന്നിവർ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി. 


ഇന്ത്യന്‍ ജനാധിപത്യത്തെ  അര്‍ത്ഥരഹിതമാക്കി മാറ്റുന്ന വിവേചനങ്ങളാണ് ഇന്ത്യന്‍ സ്ത്രീ അനുഭവിക്കുന്നതെന്നും വര്‍ഗപരവും സാമൂഹികവുമായ രൂക്ഷമായ അടിച്ചമര്‍ത്തല്‍ അനുഭവിക്കുന്ന  സ്ത്രീകളുടെ ജീവിതം നവ ഉദാരവത്കരണത്തിലൂടെ കൂടുതല്‍ യാതനാപൂര്‍ണമായിരിക്കുന്നു എന്നും ലിംഗനീതി ഒരു വികസന പ്രശ്നമായി കണക്കാക്കിയാല്‍ മാത്രമേ  ജനാധിപത്യം പൂര്‍ണമാകുകയുളളൂവെന്നും ഭൂരിപക്ഷം ഉപന്യാസങ്ങളും അഭിപ്രായപ്പെട്ടതായി ജൂറി അംഗങ്ങളായ ഫൈസൽ കോട്ടയം, ഡോ. ശബാന അസീസ് എന്നിവർ  അറിയിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ ഈദിനോട് അനുബന്ധിച്ച് വിതരണം ചെയ്യുമെന്ന് പ്രസിഡൻറ് ഡോ. ജൗഷീദ്, സെക്രട്ടറി നസീർ ഹനീഫ എന്നിവർ അറിയിച്ചു.

Tags:    
News Summary - competition-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.