ജിദ്ദ: സൗദിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 35,000 കവിഞ്ഞു. നിലവിൽ 35,108 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരിൽ 262 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. പുതുതായി 5,499 രോഗികളും 2,978 രോഗമുക്തിയും രേഖപ്പെടുത്തി.
ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,99,044ഉം രോഗമുക്തരുടെ എണ്ണം 5,55,035ഉം ആയി. പുതുതായി രണ്ടു മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 8,901 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 92.65 ശതമാനവും മരണനിരക്ക് 1.48 ശതമാനവുമാണ്.
പുതുതായി റിയാദിൽ 1,565ഉം ജിദ്ദയിൽ 877ഉം മക്കയിൽ 474ഉം മദീനയിൽ 239ഉം ദമ്മാമിൽ 198ഉം ത്വാഇഫിൽ 137ഉം പേർക്ക് രോഗം ബാധിച്ചു. സൗദി അറേബ്യയിൽ ഇതുവരെ 5,33,62,371 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,51,68,391 ആദ്യ ഡോസും 2,34,15,422 രണ്ടാം ഡോസും 47,78,558 ബൂസ്റ്റർ ഡോസുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.