ബുറൈദ: മലയാളി ഹൃദയാഘാതം മൂലം ഖസീം പ്രവിശ്യയിൽ മരിച്ചു. ഉനൈസയിലെ സൗദി പൗരെൻറ വീട്ടിൽ ഡ്രൈവറായ കൊല്ലം ഇഞ്ചവിള പനയം സ്വദേശി ഹലാം കുട്ടി (57) ആണ് മരിച്ചത്. കിഡ്നി, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് മാസങ്ങളായി ചികിത്സയിലായിരുന്നു.നാട്ടിൽനിന്ന് വൈദ്യപരിശോധന കഴിഞ്ഞ് തിരിച്ചെത്തി മരുന്നുകൾ കഴിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യമുണ്ടാവുകയും രണ്ടുമാസം മുമ്പ് ഉനൈസയിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധനക്ക് വിധേയനാവുകയും ചെയ്തിരുന്നു. രക്തസമ്മർദം അനിയന്ത്രിതമായതിനെ തുടർന്ന് പിറ്റേ ദിവസം ഉനൈസ കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങളോളം അവിടെ ഐ.സി.യുവിൽ കഴിഞ്ഞു. ഡയാലിസിസിന് വിധേയനാവുകയും ചെയ്തു.
താൽക്കാലിക ശമനമായതോടെ ഉനൈസയിലെ ബന്ധുവിെൻറ സഹായത്തോടെ താമസസ്ഥലത്ത് വിശ്രമത്തിൽ കഴിയുകയായിരുന്നു. അതിനിടെ 10 ദിവസം മുമ്പ് വീണ്ടും ദേഹാസ്വാസ്ഥ്യമുണ്ടായി ബുറൈദ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിച്ചു. അഞ്ച് ദിവസത്തെ വിദഗ്ധ ചികിത്സക്കുശേഷം വീണ്ടും ഉനൈസയിലെ താമസസ്ഥലത്ത് വിശ്രമത്തിലായിരിക്കെ കഴിഞ്ഞ ദിവസം റൂമിൽ കുഴഞ്ഞുവീഴുകയായിരുന്നു. കൂടെ താമസിക്കുന്ന സുഹൃത്ത് വിളിച്ചറിയിച്ചതിനെ തുടർന്ന് ബന്ധുവായ റഹീം കുട്ടി ഉടൻ എത്തുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ഉനൈസ കിങ് സഊദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
20 വർഷത്തോളമായി പ്രവാസിയാണ്. രണ്ടുവർഷമായി ഉനൈസയിൽ ഡ്രൈവറായി ജോലി ചെയ്യുന്നു. ഏഴുമാസം മുമ്പാണ് അവസാനം നാട്ടിൽപോയി വന്നത്. ഭാര്യ: ഷെരീഫ. മക്കൾ: നുജൂം, മുബീന. നിയമ നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റി പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.