ദമ്മാം: കോവിഡ് കാലത്തെ കായിക പ്രേമികളുടെ അലസതയകറ്റാന്‍ ദമ്മാം ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന് സോഷ്യല്‍ മീഡിയ വഴി സംഘടിപ്പിച്ച മത്സര പരിപാടികള്‍ സമാപിച്ചു. എട്ട് ദ ിവസം നീണ്ടു നിന്ന പരിപാടി മാധ്യമ പ്രവര്ത്തകൻ കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. കായി ക ലോകവും ഇന്ന് പൂർണമായും കോവിഡിെൻറ പിടിയിലകപ്പെട്ടതായും ഒരു തിരിച്ചുവരവിനായി കായിക ലോകം പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും കമാല്‍ വരദൂര്‍ പറഞ്ഞു.
പ്രമുഖ ഫുട്ബാള്‍ താരങ്ങളായ ആസിഫ് സഹീര്‍, സകീര്‍ മാനു, സൂപ്പര്‍ സ്റ്റുഡിയോ അഷ്റഫ്, സി.കെ. ഉബൈദ്, അജയന് കൊല്ലം, ടൈറ്റാനിയം ഹമീദ്, കുരികേഷ് മാത്യു തുടങ്ങിയവർ അതിഥികളായെത്തുകയും കായിക പ്രേമികളുമായി സംവദിക്കുകയും ചെയ്തു. കായിക മാധ്യമ പ്രവര്ത്തകന് എം.എം. ജാഫര്‍ ഖാന് നയിച്ച ക്വിസ് മത്സരം ഫുട്ബാള്‍ ലോകത്തെ കഴിഞ്ഞകാല വിശേഷങ്ങള്‍ പങ്കുവെക്കുന്നതായി.
ഷിബിലി അല്ലിക്കല്‍ (ദല്ല എഫ്.സി), ഷജീര്‍ തുണേരി (യൂത്ത് ക്ലബ്), സഹീര്‍ മജ്ദാല്‍ (ദമ്മാം സോക്കര്‍) എന്നിവര്‍ വിജയികളായി. ലോകം കോവിഡിനു ശേഷം, ഇന്ത്യന്‍ ഫുട്ബാളിെൻറ പ്രതീക്ഷകള്‍, പ്രവാസികളും ആരോഗ്യവും തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുള്ള മത്സരങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി.
അബ്ദുല്‍ ജലീല്‍ (യൂത്ത് ക്ലബ്), സഹീര്‍ മജ്ദാല്‍ (ദമ്മാം സോക്കര്‍), ജാബിര്‍ ഷൗക്കത്ത് (ഫോര്‍സ എഫ്.സി) എന്നിവര്‍ ടോപിക് സ്പീച്ച് മത്സരത്തില്‍ വിജയികളായി. ഡോ. അബ്ദുസലാം കണ്ണിയന്‍, വില്‍ഫ്രഡ് ആന്‍ഡ്രൂസ്, റസാഖ് ചേരിക്കല്‍, റഫീഖ് കൂട്ടിലങ്ങാടി, സക്കീര്‍ വള്ളക്കടവ് എന്നിവര്‍ സംസാരിച്ചു.
ആക്ടിങ് പ്രസിഡൻറ് മുജീബ് കളത്തില്‍ നയിച്ച പരിപാടിക്ക് ലിയാക്കത്ത് കരങ്ങാടന്‍, അഷ്റഫ് എടവണ്ണ, ഷനൂബ് കൊണ്ടോട്ടി എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.