സൗദി സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി
ജിദ്ദ: സൗദി അറേബ്യക്ക് നേരെ യമൻ വിമതരായ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണശ്രമത്തെ സൗദി സഖ്യസേന തകർത്തു. വ്യാഴാഴ്ച രാവിലെ ആയുധങ്ങൾ നിറച്ച ഡ്രോണുകളാണ് ഹൂതികൾ അയച്ചത്. എന്നാൽ സഖ്യസേന ശ്രമം പരാജയപ്പെടുത്തുകയും ഡ്രോണുകൾ തകർക്കുകയായിരുന്നെന്നും സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു.
ഹൂതി തീവ്രവാദ സംഘങ്ങൾ സ്റ്റോക്ഹോം കരാറും വെടിനിർത്തലും ലംഘിച്ച് ആക്രമണം തുടരുകയാണ്. ഹുദൈദ മേഖല കേന്ദ്രീകരിച്ചാണ് ബാലിസ്റ്റിക് മിസൈലും ഡ്രോണുകളും അയച്ച് അക്രമണം തുടരുന്നത്. ആയുധം നിറച്ച വിദൂര നിയന്ത്രിത ബോട്ടും ആക്രമണത്തിന് ഉപയോഗിക്കുന്നുണ്ട്.
ഹൂതികൾ പ്രാദേശിക, അന്തർദേശീയ സുരക്ഷക്ക് വലിയ ഭീഷണിയായിരിക്കുന്നു. സ്റ്റോക്ക്ഹോം കരാർ വിജയകരമാക്കുന്നതിനുള്ള രാഷ്ട്രീയ ശ്രമങ്ങളെ ദുർബലപ്പെടുത്തുകയാണെന്നും വക്താവ് പറഞ്ഞു. അന്താരാഷ്ട്ര മാനുഷിക നിയമത്തിനും വ്യവസ്ഥകൾക്കും അനുസരിച്ച് ഹൂതികളുടെ ശത്രുതാപരവും തീവ്രവാദപരവുമായ നടപടികളെ നേരിടാൻ സഖ്യസേന നേതൃത്വം ഉചിതമായ നടപടികൾ കൈകൊള്ളുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം അട്ടിമറി അവസാനിപ്പിച്ച് സമഗ്രമായ ഒരു രാഷ്ട്രീയ പരിഹാരത്തിലെത്താനും യമനിലെ െഎക്യരാഷ്ട്ര സെക്രട്ടറി ജനറലിെൻറ പ്രത്യേക ദൂതെൻറ ശ്രമങ്ങളെ പിന്തുണക്കുന്നതും തുടരുകയാണെന്നും സഖ്യസേന വക്താവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.