റിയാദ്: സൗദി അറേബ്യയിൽ പുതുതായി നടപ്പാക്കുന്ന ഇ-ഇൻവോയ്സിങ്ങിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി നികുതിദായകരുടെ എല്ലാവിധ സേവനങ്ങൾക്കും 'ZKPOS' വിതരണക്കാരായ അദ്വാ അൽ ഷുജാ തയാറായതായി കമ്പനി ജനറൽ മാനേജർ അറിയിച്ചു. നികുതിദായകരുടെ ഇ-ഇൻവോയ്സിങ് സൊല്യൂഷനുകൾ 'ZATCA' എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുമായി സമന്വയിപ്പിക്കാൻ ലക്ഷ്യമിടുന്ന ഇ-ഇൻവോയ്സിങ്ങിന്റെ രണ്ടാംഘട്ടം (ഇന്റഗ്രേഷൻ ഫേസ്) ജനുവരി ഒന്ന് മുതൽ നടപ്പാക്കുമെന്ന് സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നികുതിദായകരുടെ എല്ലാവിധ സേവനങ്ങൾക്കും ഈ കമ്പനിയിൽനിന്ന് ലഭിക്കുന്നതാണ്.
ഇ-ഇൻവോയ്സിങ്ങിന്റെ രണ്ടാംഘട്ടം (ഇന്റഗ്രേഷൻ ഫേസ്) നടപ്പാക്കുന്നതിൽ ഉൾപ്പെട്ട നികുതിദായകർക്ക് അതോറിറ്റി അറിയിപ്പ് നൽകിയിട്ടുണ്ട്. ഇ-ഇൻവോയ്സിങ് പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കുന്നത് ആദ്യം തെരഞ്ഞെടുത്ത നികുതിദായകർക്കായി ജനുവരി ഒന്നു മുതലായിരിക്കും. വരുമാനത്തെ അടിസ്ഥാനമാക്കിയാണ് ആദ്യഘട്ടത്തിലെ നികുതിദായകരെ തെരഞ്ഞെടുത്തിരിക്കുന്നത്. നികുതിദായകന്റെ ഇ-ഇൻവോയ്സിങ് സൊല്യൂഷനുകൾ ZATCA പ്ലാറ്റ്ഫോമുമായി ബന്ധപ്പിക്കുക, നിർദിഷ്ട ഫോർമാറ്റിനെ അടിസ്ഥാനമാക്കി ഇലക്ട്രോണിക് ഇൻവോയ്സുകൾ നൽകുക, ഇൻവോയ്സിൽ അധിക ഓപ്ഷനുകൾ നൽകുക എന്നിവയാണ് പ്രധാനമായും ചെയ്യേണ്ടത്. കൂടാതെ, ഇ-ഇൻവോയ്സിങ്ങിന്റെ രണ്ടാംഘട്ടം (ഇന്റഗ്രേഷൻ ഫേസ്) ക്രമേണയും എല്ലാവിധ ഇൻവോയ്സുകളുമായി ബന്ധപ്പിക്കും.
രാജ്യത്ത് നടക്കുന്ന സാമ്പത്തിക വികസനത്തിന്റെയും ഡിജിറ്റൽ പരിവർത്തനത്തിന്റെയും വിപുലീകരണമാണ് രണ്ടാംഘട്ടം. ആദ്യ ഘട്ടത്തിൽ ആരംഭിച്ച മൂല്യവർധിത നികുതിയുടെ വിജയഗാഥയുടെ തുടർച്ചയാണ് ഇത്. ഒന്നാംഘട്ടം 2021 ഡിസംബർ നാലിന് ആരംഭിക്കുകയും അത് വിജയം കാണുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാംഘട്ടം ജനവരി ഒന്നിന് ആരംഭിക്കുന്നത്. സൗദിയിൽ റസ്റ്റാറന്റുകൾ, ഹോട്ടലുകൾ, സൂപ്പർമാർക്കറ്റുകൾ, മൊത്തവ്യാപാരം, ചില്ലറ വ്യാപാരം, വാൻ സെയ്ൽസ് തുടങ്ങി എല്ലാത്തരം ബിസിനസ് നടത്തുന്നവർക്കും അനുയോജ്യമായ, ZATCA അംഗീകൃത വിതരണക്കാരായ അദ്വ അൽ ഷുജായുടെ ZKPOS സോഫ്റ്റ്വെയർ, POS മെഷീനുകൾ, POS ആക്സസറീസ് തുടങ്ങിയവയാണ് തങ്ങൾ നൽകുന്നതെന്നും കമ്പനി ജനറൽ മാനേജർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.