റിയാദ്: 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികൾക്ക് രാജ്യത്തെ പൗരന്മാർക്ക് തുല്യമായ ആനുകൂല്യങ്ങൾ ഏർപ്പെടുത്താൻ ആലോചന. ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങളിൽ സർക്കാറിൽനിന്ന് സൗദി പൗരന്മാർക്ക് തുല്യമായ സേവനങ്ങൾ ലഭ്യമാകുംവിധം പ്രീമിയം ഇഖാമ നിയമത്തിൽ ഭേദഗതികൾ വരുത്തുന്നു.
ഇതു സംബന്ധിച്ച കരട്പദ്ധതി പ്രീമിയം ഇഖാമ സെന്റർ പൊതുജനങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായത്തിനും നിർദേശത്തിനുമായി പരസ്യപ്പെടുത്തി. നാഷനൽ കോംപറ്റിറ്റീവ്നെസ് സെന്ററിന് കീഴിലെ പബ്ലിക് കൺസൽട്ടേഷൻ പ്ലാറ്റ്ഫോമിലാണ് പദ്ധതിയുടെ കരട് രേഖ പരസ്യപ്പെടുത്തിയത്. കൂടുതൽ വിഭാഗങ്ങൾക്ക് പ്രീമിയം ഇഖാമകൾ അനുവദിക്കാനും ഭേദഗതികളിലൂടെ ലക്ഷ്യമിടുന്നു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദഗ്ധരെയും പ്രതിഭകളെയും പ്രഗല്ഭരെയും മറ്റും രാജ്യത്തിന് ആവശ്യമുള്ള കാര്യം കണക്കിലെടുത്താണ് കൂടുതൽ വിഭാഗങ്ങൾക്ക് പ്രീമിയം ഇഖാമകൾ അനുവദിക്കാനും ഇഖാമ ഉടമകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാനും ആലോചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.