ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി ട്രെയിനിങ് പരിപാടിയിൽ സെയ്തലവിക്ക് സി.പി. വിജേഷ്, അഷ്റഫ് പട്ടത്തിൽ എന്നിവർ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു
ജിദ്ദ: ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി കമ്മിറ്റി ഫസ്റ്റ് എയ്ഡ് ആൻഡ് സി.പി..ആർ ട്രെയിനിങ് നടത്തി. ജിദ്ദ നാഷനൽ ആശുപത്രി അക്കാദമിക് ആൻഡ് ട്രെയിനിങ് സെന്ററിൽവെച്ചാണ് സൗദി ഹേർട്ട് അസോസിയേഷൻ അംഗീകാരമുള്ള ഫസ്റ്റ് എയ്ഡ് കോഴ്സുകളായ ബേസിക് ഫസ്റ്റ് എയ്ഡ്സ്, മെഡിക്കൽ എമർജൻസിസ്, എൻവിയർമെന്റൽ എമർജൻസിസ്, ട്രോമ എമർജൻസിസ്, കുട്ടികൾക്കും വലിയവർക്കുള്ള സി.പി..ആർ ട്രെയിനിങ്, ചോക്കിങ് അടക്കമുള്ള ട്രെയ്നിങ് തുടങ്ങിയവ നൽകിയത്.
സൗദി ഹാർട്ട് അസോസിയേഷൻ ബി.എൽ.എസ് ആൻഡ് എ.സി.എൽ.എസ് ഇൻസ്ട്രക്ടറും ജിദ്ദ നാഷനൽ ആശുപത്രി ആക്ടിങ് നഴ്സിങ് ഡയറക്ടറുമായ സി.പി. വിജേഷ് വിജയൻ ആണ് ഡെമോ ഉപകരണങ്ങൾ സഹിതം ട്രെയ്നിങ് നൽകിയത്. ജിദ്ദയിൽ ഒരു മലയാളി സംഘടന ഇത്തരത്തിലുള്ള ഒരു ട്രെയിനിങ് നടത്താൻ മുന്നോട്ടുവന്നത് മാതൃകപരമാണെന്ന് സി.പി.വിജേഷ് വിജയൻ അഭിപ്രായപ്പെട്ടു.
നേരത്തേ ഏറനാട് മണ്ഡലം കെ.എം.സി.സി ഹജ്ജ് വളന്റിയർക്ക് സി.പി.ആർ ട്രെയ്നിങ് നൽകിയതിനുശേഷം നിരവധി സംഘടനകൾ ബന്ധപ്പെട്ടതായും അവർക്ക് ട്രെയിനിങ് നൽകിയതായും അദ്ദേഹം അറിയിച്ചു. ഇത്തരം ട്രെയിനിങ് കോഴ്സുകൾ ജീവിതത്തിൽ പഠിച്ചിരിക്കൽ നിർബന്ധമാണെന്നും മറ്റു സംഘടനകളും ഇത്തരം ട്രെനിങ്ങുകളുമായി രംഗത്തുവരണമെന്ന് കെ.എം.സി.സി വനിത വിങ് ഭാരവാഹി പി. ഷമീല ടീച്ചർ അഭിപ്രായപ്പെട്ടു.
ട്രെയിനിങ് സെന്ററിൽ നടന്ന പരിപാടി ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി വൈസ് പ്രസിഡന്റ് അഷ്റഫ് മുല്ലപള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുൽഫീക്കർ ഒതായി അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹി സൈതലവി പുളിയങ്കോട്, വനിതാ വിങ് ഭാരവാഹി പി.ഷമീല ടീച്ചർ, ജിദ്ദ ഏറനാട് മണ്ഡലം ചെയർമാൻ എം.അഷ്റഫ് തുടങ്ങിവയവർ ആശംസ നേർന്നു.
സി.പി. വിജേഷ്, ജെ.എൻ.എച്ച് ആശുപത്രി മാർക്കറ്റിങ് മാനേജർ അഷ്റഫ് പട്ടത്തിൽ എന്നിവർ ചേർന്ന് ട്രെയിനിങിൽ സംബന്ധിച്ച സെയ്തലവിക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജനറൽ സെക്രട്ടറി മൊയ്ദീൻകുട്ടി കാവനൂർ സ്വാഗതം പറഞ്ഞു. മണ്ഡലം ഭാരവാഹികളായ ഡോ. ഫിറോസ്, കെ.ടി.എ.ബക്കർ, അലി പത്തനാപുരം, അനസ് ചാലിയാർ, മുഹമ്മദ് അലി അരീക്കോട്, സി. മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.