????? ???????????? ???????????? ?????????????

രാജ്യം ചരിത്രത്തിലില്ലാത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു –സൗദി ധനമന്ത്രി

ജിദ്ദ: രാജ്യം വളരെ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും ചിലപ്പോഴത് വേദനാജനകമായേക്കുമെന്നും സൗദി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. അൽഅറബിയ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ്രാജ്യം ചരിത്രത്തിലില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം മനസ്സ് തുറന്നത്. ബജറ്റ് ചെലവുകൾ കുത്തനെ കുറക്കേണ്ടിവരും. നിലവിലെ പ്രതിസന്ധി വരുമാനത്തെ സാരമായി ബാധിച്ചു. കോവിഡിനെ നേരിടാൻ രാജ്യം സ്വീകരിച്ച സംരംഭങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്വകാര്യ മേഖലകളിലെ സ്വദേശികളുടെ ജോലികൾ സംരക്ഷിക്കുക എന്നതായിരുന്നു. സ്വകാര്യമേഖലയെ പിന്തുണക്കുന്നതിെൻറ ഭാഗവും അടിസ്ഥാന സേവനങ്ങളുടെ തുടർച്ചയുമാണിത്. കോവിഡ് കാരണം വരുമാനത്തിൽ വലിയ കുറവ് വന്നിട്ടുണ്ട്. 
അതുകൊണ്ടുതന്നെ കടുത്ത നടപടി കൈക്കൊള്ളേണ്ടത് പ്രധാനമാണ്. ചിലപ്പോൾ അത് വേദനാജനമാകും. പ്രതിസന്ധിയെ നേരിടാൻ എല്ലാ ഒാപ്ഷനുകളും തുറന്നിരിക്കുന്നു. ചില പദ്ധതികൾ നീട്ടിവെക്കുക, യാത്രാചെലവുകൾ, അസൈൻമെൻറുകൾ കുറക്കുക തുടങ്ങിയവ ചെലവ് ചുരുക്കൽ നടപടികളിലുൾപ്പെടും. ചെലവുകൾ കുത്തനെ കുറക്കണം. 


കാരണം വരുമാനത്തിെൻറ വലിയൊരു ഭാഗം ആരോഗ്യ സംരക്ഷണ ആവശ്യത്തിലേക്ക് നീക്കിവെക്കേണ്ടതുണ്ട്. സൗദി അറേബ്യ പതിറ്റാണ്ടുകൾക്കിടയിൽ ഇതുപോലൊരു പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടില്ല. സാമ്പത്തികമോ, ആരോഗ്യപരമോ ആണെങ്കിലും അതിെൻറ പ്രത്യാഘാതം വലുതാണ്. കമ്മി നികത്താൻ കരുതൽ ധനം ഉപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഷെഡ്യൂൾ ചെയ്ത പദ്ധതികളിൽ ചിലത് ബജറ്റിൽനിന്ന് വെട്ടിച്ചുരുക്കും. വലിയ പദ്ധതികൾക്ക് 2019ൽ സ്വകാര്യ മേഖല പണം മുടക്കിയപ്പോൾ അതിെൻറ ഫലങ്ങൾ കണ്ടിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ചെലവ് കുറക്കാൻ കഴിയുന്ന മേഖലകളെക്കുറിച്ച് ആലോചിക്കും. ഡിജിറ്റൽ ഇൻഫ്രാസ്ട്രെക്ചർ മേഖലയിൽ സർക്കാർ വൻ തുക നിക്ഷേപിച്ചിരുന്നു. ഇൗ പ്രതിസന്ധിഘട്ടത്തിൽ വിദൂര സംവിധാനത്തിൽ ഗവൺമെൻറ് സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അത് പ്രാപ്തമാക്കിയെന്നും ധനമന്ത്രി പറഞ്ഞു.

Tags:    
News Summary - financial minister-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.