ജിദ്ദ: പാലത്തായി പീഡന കേസിൽ അധികാരികൾ നടത്തുന്ന അട്ടിമറിശ്രമങ്ങൾക്കെതിരെ വിമൻസ് ഫ്രറ്റേണിറ്റി ഫോറം ‘കുഞ്ഞനുജത്തിക്ക് നീതി നഷ്ടപ്പെടരുത്’എന്ന ശീർഷകത്തിൽ ഓൺലൈൻ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വനിതാസാമൂഹിക സാംസ്ക്കാരിക പ്രവർത്തകരുടെ സാന്നിധ്യം കൊണ്ട് സംഗമം ശ്രദ്ധേയമായി. പാലത്തായി കേസിലെ ഇരയായ പിഞ്ചു ബാലികക്ക് നീതി ലഭിക്കും വരെ നിശബ്ദരായിക്കൂടെന്ന് വെബിനാറിൽ പങ്കെടുത്തവർ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു. എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും ദമ്മാം ഇന്ത്യൻ സ്കൂൾ അധ്യാപികയുമായ ഡോ. സിന്ധു ബിനു സംഗമം ഉദ്ഘാടനം ചെയ്തു. കേസിൽ പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ ഒരുക്കിക്കൊടുത്ത അധികാരികളുടെ നടപടി പൊലീസ്, ബി.ജെ.പി, മാർക്സിസ്റ്റ് ഒത്തുകളിയുടെ വ്യക്തമായ ഉദാഹരണമാണെന്ന് അവർ പറഞ്ഞു.
ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ അധ്യാപിക സാബിറ അഷ്റഫ് വിഷയം അവതരിപ്പിച്ചു. ജിദ്ദ ഒ.ഐ.സി.സി മഹിളാവേദി പ്രസിഡൻറ് ലൈല ടീച്ചർ, കവയിത്രി സക്കീന ഓമശ്ശേരി, അൽമവാരിദ് സ്കൂൾ ടീച്ചർ മറിയം, കെ.എം.സി.സി അൽഖോബാർ വനിതാവിഭാഗം പ്രസിഡൻറ് ഷബ്ന നജീബ്, ജുബൈൽ ഒ.ഐ.സി.സി കുടുംബ വേദി സെക്രട്ടറി ലിബി ജെയിംസ്, അബ്ഹ വിമൻസ് ഫ്രറ്റേണിറ്റി ഫോറം പ്രസിഡൻറ് റുക്സാന റാഫി, അൽഖോബാർ പ്രസിഡൻറ് അസീല ഷറഫുദ്ദീൻ, ദമ്മാം കമ്മിറ്റി അംഗം തസ്നീം സുനീർ തുടങ്ങിയവർ സംസാരിച്ചു. ഗായിക സോഫിയ സുനിൽ കവിത അവതരിപ്പിച്ചു. വിദ്യാർഥികൾ അവതരിപ്പിച്ച പ്രതിഷേധ വീഡിയോ കൊളാഷ് ഏറെ ശ്രദ്ധേയമായി. വിമൻസ് ഫ്രറ്റേണിറ്റി ഫോറം ജിദ്ദ ചാപ്റ്റർ പ്രസിഡൻറ് അസ്മ ഇഖ്ബാൽ മോഡറേറ്ററായിരുന്നു. ലിയാ ഫാത്വിമ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.