ജിദ്ദ: സ്വകാര്യസ്ഥാപനങ്ങൾക്ക് സഹായമായി 1.2 ശതകോടി റിയാൽ നിക്ഷേപിച്ചതായി സോഷ്യൽ ഇൻഷുറൻസ് ജനറൽ ഒാർഗനൈസേഷൻ (ഗോസി) അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങളെ തുടർന്ന് പ്രതിസന്ധിയിലായ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശികളായ ജീവനക്കാർക്ക് സഹായമായാണ് ഇത്രയും സംഖ്യ നിക്ഷേപിച്ചത്. സൽമാൻ രാജാവാണ് ഇതിനുള്ള ഉത്തരവിട്ടത്.
നാല് ലക്ഷത്തിലധികം പേർക്ക് ഇതിലൂടെ സഹായം ലഭിക്കും. തൊഴി ലില്ലായ്മ വേതന സംവിധാനമായ ‘സാൻറ്’വഴി നൽകിയ നഷ്ടപരിഹാരം കോവിഡ് മൂലം പ്രതിസന്ധിയിലായ സ്വകാര്യമേഖലയിലെ സ്വദേശികളായ ജീവനക്കാരെ സഹായിക്കുന്നതിനാണെന്ന് ഗോസി ഗവർണർ സുലൈമാൻ ബിൻ അബ്ദുറഹ്മാൻ അൽഖുവൈസ് പറഞ്ഞു. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലാണ് പണം നിക്ഷേപിക്കുന്നത്. നിശ്ചിത സമയത്തിനകം അപേക്ഷിച്ചവർക്കാണ് ഇപ്പോൾ സഹായം നൽകിയിരിക്കുന്നത്. സമയപരിധി കഴിഞ്ഞ് അപേക്ഷിച്ചവർക്ക് ജൂൺ ഒന്ന് മുതലായിരിക്കും വിതരണം ചെയ്യുക. ഇപ്പോഴും അപേക്ഷിക്കാമെന്നും സോഷ്യൽ ഇൻഷുറൻസ് ഗവർണർ പറഞ്ഞു. 80,000 സ്ഥാപനങ്ങൾ സഹായം ലഭിച്ചതിലുൾപ്പെടും. നാല് ലക്ഷത്തിലധികം ജീവനക്കാർക്ക് ഇത് ഉപകാരപ്പെടും. സ്വകാര്യ മേഖലയിലെ മൊത്തം സ്വദേശികളിൽ 23 ശതമാനത്തിലധികം പേർക്ക്. സഹായത്തിനുള്ള അപേക്ഷ നടപടികൾ വളരെ ലളിതമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.