ഹജ്ജ് മുന്നൊരുക്കം: അംബാസഡർ ഹജ്ജ് മന്ത്രിയെ സന്ദർശിച്ചു

ജിദ്ദ: ഇൗ വർഷത്തെ ഹജ്ജിെൻറ മുന്നൊരുക്കങ്ങളുടെ ചർച്ചകൾക്കായി ഇന്ത്യൻ അംബാസഡർ അഹമദ് ജാവേദും നയതന്ത്ര സംഘവും ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിൻ ത്വാഹിർ ബൻതനിനെ സന്ദർശിച്ചു. ഇന്ത്യൻ ഹാജിമാരെ സ്വീകരിക്കാനുള്ള സന്നാഹങ്ങൾ അംബാസഡർ വിശദീകരിച്ചു. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞെന്നും ഹാജിമാരുടെ വരവും താമസവും സംബന്ധിച്ച ക്രമീകരണങ്ങൾ തയാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹാജിമാർക്ക് നൽകുന്ന സേവനങ്ങൾക്കും വിവിധ സൗദി ഏജൻസികളുമായുള്ള സൗഹാർദപൂർവമായ സഹകരണത്തിനും മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിൻ ത്വാഹിർ ബൻതൻ ഇന്ത്യൻ സംഘത്തിന് നന്ദി പറഞ്ഞു. കഴിഞ്ഞ മൂന്നുവർഷമായി ഇ ^ ഹജ്ജ് പോർട്ടൽ വഴി വിസ നൽകുന്നത് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയുടെ െഎ.ടി ശേഷിയെ അദ്ദേഹം ശ്ലാഘിച്ചു. 
ഹാജിമാരെ ഇന്ത്യയിൽ നിന്ന് കപ്പലിൽ കൊണ്ടുവരാനുള്ള പദ്ധതിയെ കുറിച്ച് അംബാസഡറും മന്ത്രിയും ചർച്ച നടത്തി. വരുംവർഷങ്ങളിൽ തുറമുഖങ്ങളിൽ ഇതിനുള്ള സംവിധാനം ഒരുക്കണമെന്ന് അംബാസഡർ അഭ്യർഥിച്ചു. ജിദ്ദയിലെ കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ്, ഡെപ്യൂട്ടി സി.ജിയും ഹജ്ജ് കോൺസലുമായ മുഹമ്മദ് ശാഹിദ് ആലം എന്നിവരും ചർച്ചകളിൽ പെങ്കടുത്തു.

Tags:    
News Summary - hajj preparation: ambassador visits minister-saudi-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.