????? ????????? ???????????????????????? ????????????????????

ഹറമിൽ നമസ്കാരസ്ഥലം ദിവസം ഏഴുതവണ ശുചീകരിക്കും

ജിദ്ദ: മക്ക ഹറമിൽ നമസ്കാരസ്ഥലം ദിവസവും ഏഴുതവണ കഴുകി അണുമുക്തമാക്കുമെന്ന് ഹറം കാര്യാലയം. കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്. ബാങ്കിനും നമസ്കാരത്തിനും നിശ്ചയിച്ച സ്ഥലമാണ് ഇങ്ങനെ ശുചീകരിക്കുന്നത്. 1200 ലിറ്റർ ശുചീകരണ ലായനിയാണ് ഇതിന് ഉപയോഗിക്കുന്നത്.ഒാരോ നമസ്കാരത്തിനും മുമ്പ് വിരിപ്പുകൾ എടുത്തുമാറ്റി ശുചീകരണം നടത്തും. ഇടക്കിടെ വിരിപ്പുകൾ മാറ്റും. നമസ്കാരത്തിനു മുമ്പും ശേഷവും അണുമുക്തമാക്കുന്നുണ്ട്. 

കൈകൾ അണുമുക്തമാക്കുന്നതിന് മൂന്ന് ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. 15 ലിറ്റർ ലായനിയാണ് ദിവസവും ഇതിൽ നിറക്കുന്നത്. മുസ്ഹഫുകൾക്കായുള്ള സെൽഫുകളും ദിവസവും മൂന്നു തവണ വൃത്തിയാക്കുകയും അണുമുക്തമാക്കുകയും ചെയ്യുന്നുണ്ട്. ശുചീകരണ ജോലികൾക്കുശേഷവും നമസ്കാരത്തിനു മുമ്പും 15 ലിറ്റർ സുഗന്ധം പൂശുന്നുണ്ട്. കോവിഡ് വ്യാപനം തടയാനുള്ള മുൻകരുതൽ നടപടിയായി നിലവിൽ ഹറമിലേക്ക് പുറത്തു നിന്നുള്ളവർ പ്രവേശിക്കുന്നത് താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്. ഹറം ജീവനക്കാരും സുരക്ഷ ഉദ്യോഗസ്ഥരും അത്യാവശ്യമായി അവിടെയുണ്ടാകേണ്ട മറ്റുള്ളവരും മാത്രമാണ് നമസ്കാരത്തിൽ പെങ്കടുക്കുന്നത്. ആരോഗ്യസുരക്ഷ മുൻകരുതൽ പൂർണമായും പാലിച്ചാണ് നിർബന്ധ, തറാവീഹ് നമസ്കാരങ്ങൾ നടന്നുവരുന്നത്. ആളുകൾ കുറവായതിനാൽ കുറഞ്ഞ സ്ഥലമാണ് ഇതിന് ഉപയോഗപ്പെടുത്തുന്നത്.

Tags:    
News Summary - haram-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.