ദമ്മാം: ഭവനരഹിതരും നിർധനരുമായ ഐ.സി.എഫ് പ്രവർത്തകർക്കും മറ്റു അർഹതയുള്ളവർക്കും വീട് നിർമിച്ചുനൽകുന്ന ‘ദാറുൽ ഖൈർ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ദമ്മാം സെൻട്രൽ കമ്മിറ്റി പ്രഖ്യാപിച്ച ഭവനം തൃശൂരിൽ കൈമാറി. എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മർകസ് നോളജ് സിറ്റി ഡയറക്ടറുമായ ഡോ. അബ്ദുൽ ഹക്കീം അസ്ഹരിയാണ് ഭവന സമർപ്പണം നടത്തിയത്.
രാജ്യത്ത് പെരുകിവരുന്ന പട്ടിണിയും ദാരിദ്ര്യവും മനുഷ്യത്വമുള്ള സാമ്പത്തിക മെക്കാനിസം അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തുന്നതാണെന്ന് അദ്ദേഹം ഉദ്ഘാടന വേളയിൽ പറഞ്ഞു. തൃശൂർ ജില്ലയിൽ പെരിഞ്ഞനത്താണ് വീടു നിർമിച്ചു നൽകിയത്. പ്രവാസത്തിന്റെ അഭയമായി നിരവധി സാന്ത്വന- ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘടന നിത്യരോഗിയായ ഒരു പ്രവാസിയെയാണ് ഇത്തവണ ദാറുൽ ഖൈറിനായി തെരഞ്ഞെടുത്തത്.
ഐ.സി.എഫ് ദമ്മാം സെൻട്രൽ വെൽഫെയർ പ്രസിഡൻറ് സകീർ മാന്നാർ, സെക്രട്ടറി മുനീർ തോട്ടട, അഡ്മിൻ സെക്രട്ടറി ജഅഫർ സ്വാദിഖ് എന്നിവർ നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് തൃശൂർ ജില്ല ഓർഗനൈസിങ് സെക്രട്ടറി റാഫി സഖാഫി കരൂപ്പടന്ന അധ്യക്ഷത വഹിച്ചു.
വ്യവസായ പ്രമുഖൻ നൗഷാദ് പാലക്കൽ, എസ്.വൈ.എസ് ജില്ല ജനറൽ സെക്രട്ടറി ഷമീർ എറിയാട്, എസ്.എം.എ ജില്ല ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ ഗഫൂർ, ഐ.സി.എഫ് പ്രതിനിധികളായ നവാസ് എടമുട്ടം (ദുബൈ), ഹുസൈൻ വിളക്ക് പറമ്പ് (ഖത്തർ), ഫൈസൽ മഹ്ളറ, ഷബീർ ചിറക്കൽ (സൗദി), എസ്.വൈ.എസ് സാന്ത്വനം ജില്ല സെക്രട്ടറി അബ്ദുറഹ്മാൻ ചളിങ്ങാട് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.