സൗദിയിൽ കോവിഡ് ചികിത്സയിലുള്ളവരിൽ ഗുരുതര രോഗികളുടെ എണ്ണം കൂടുന്നു

ജിദ്ദ: സൗദി അറേബ്യയിൽ കോവിഡ് ചികിത്സയിൽ കഴിയുന്നവരിൽ ഗുരുതര രോഗികളുടെ എണ്ണം കൂടുന്നു. നിലവിൽ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 4,906 പേർ ചികിത്സയിലുള്ളവരിൽ 674 പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച 541 പുതിയ കോവിഡ് രോഗികളും 357 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,88,866 ആയി. ഇവരിൽ 3,77,304 പേർക്കും രോഗം ഭേദമായി.

ചികിത്സയിലുണ്ടായിരുന്നവരിൽ ആറുപേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ6,656 ആയി. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. സൗദിയിൽ ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്ന റിയാദ് പ്രവിശ്യയിൽ 217 പുതിയ കേസുകളാണ് കണ്ടെത്തിയത്. വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 217, കിഴക്കൻ പ്രവിശ്യ 108, മക്ക 86, അൽ ഖസീം 25, ഹാഇൽ 22, വടക്കൻ അതിർത്തി മേഖല 20, മദീന 18, അസീർ 16, തബൂക്ക് 11, ജീസാൻ 7, അൽജൗഫ് 6, നജ്റാൻ 3, അൽബാഹ 2.

Tags:    
News Summary - In Saudi Arabia, the number of critically ill patients undergoing covid treatment is increasing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.