റിയാദ്: കഴിഞ്ഞയാഴ്ച ബത്ഹയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ- പത്തനംത ിട്ട പന്തളം തോന്നല്ലൂര്‍ സ്വദേശി വാദിയാര വടക്കേതില്‍ പരീതുകുഞ്ഞു ജസീനിെൻറ (58) മൃതദേഹം ഖബറടക്കി. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ആശുപത്രിയധികൃതരാണ് ബുധനാഴ്ച രാവിലെ റിയാദ് മൻസൂരിയ മഖ്ബറയിൽ സംസ്കരിച്ചത്. സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാടും ഇല്യാസ് കാസർകോടുമാണ് ഇതിനുവേണ്ടിയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
ബത്ഹയില്‍ മലബാര്‍ ഹോട്ടലിന് സമീപം റൂമില്‍ ഒറ്റക്ക് താമസിച്ചിരുന്ന ജസീനിെൻറ മൃതദേഹം രണ്ടുദിവസം കഴിഞ്ഞാണ് മുറിയിൽനിന്ന് കണ്ടെത്തിയത്. അതിന് രണ്ടുദിവസം മുമ്പ് ബത്ഹയിലെ ക്ലിനിക്കില്‍ പനിക്ക് ചികിത്സ തേടിയിരുന്നു. പിന്നീട് റൂമില്‍നിന്ന് പുറത്തിറങ്ങിയിരുന്നില്ല. നാട്ടില്‍നിന്ന് ഭാര്യ വിളിച്ചിട്ടും ഫോണെടുക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ റൂമില്‍ ചെന്നു നോക്കിയപ്പോൾ അടച്ചിട്ട നിലയിലായിരുന്നു. ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു. പൊലീസെത്തി റൂമിനകത്ത് കയറിയാണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾക്ക് കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. അതെ കെട്ടിടത്തിൽ താമസിച്ചിരുന്നവർ നിരീക്ഷണത്തിലാണ്. സുനിത ജസീന് ആണ് ഭാര്യ. മക്കൾ: റിയ ജസീൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.