ജിദ്ദ: കോവിഡ് ദുരന്തകാലത്ത് പ്രവാസികള്‍ക്ക് സാന്ത്വനവുമായി ജിദ്ദ നവോദയ. രണ്ടു മാസത്തിനിടെ ഉൾപ്രദേശങ്ങളിൽ അടക്കം ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണവും മരുന്നും എത്തിച്ചുനൽകി. ഇന്ത്യന്‍ കോണ്‍സുലേറ്റിെൻറയും സൗദി ആരോഗ്യ മന്ത്രാലയത്തിെൻറയും അംഗീകാരത്തോടെ പ്രാദേശിക ഏരിയ കമ്മിറ്റികളുടെ കീഴില്‍ പരിശീലനം സിദ്ധിച്ച വളൻറിയര്‍മാർ വ്യവസ്ഥാപിതമായിട്ടാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. വിവിധ പ്രദേശങ്ങളില്‍ ഭക്ഷണം, മരുന്ന് എന്നിവ എളുപ്പത്തിലും ശാസ്ത്രീയ രീതിയിലും എത്തിക്കാൻ കഴിഞ്ഞെന്ന് പ്രസിഡൻറ് ഷിബു തിരുവനന്തപുരം അറിയിച്ചു. ജിദ്ദ, മക്ക, മദീന, ത്വാഇഫ്, യാംബു, റാബിഖ് തുടങ്ങിയ ഏരിയ കമ്മിറ്റികൾ വഴിയാണ് പ്രവർത്തനങ്ങൾ നടന്നത്. പുതിയ സാഹചര്യത്തിൽ തൊഴില്‍ രംഗത്ത് പ്രയാസങ്ങള്‍ അനുഭവിക്കുന്നവർക്കിടയിലും ക്രിയാത്മക ഇടപെടലുകളാണ് സംഘടന നടത്തുന്നത്.
ടാക്സി ഡ്രൈവര്‍മാര്‍, ബാര്‍ബര്‍ഷോപ്പ് ജീവനക്കാര്‍, കമ്പനി തൊഴിലാളികള്‍ അടക്കം ആയിരക്കണക്കിന് പ്രവാസികളെ സഹായിക്കാന്‍ സംഘടനക്ക് കഴിഞ്ഞെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു. ഈ കാലയളവില്‍ മരണപ്പെട്ടവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നവോദയ ഏറ്റെടുത്തു നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് എംബസിയിൽ നിന്നുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കി. വിമാന യാത്രാതടസ്സം നീങ്ങിയാലുടന്‍ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാന്‍ കഴിയും. കോവിഡ് പോസിറ്റിവ് ആയവര്‍ക്ക് മാത്രമായി നവോദയയുടെ ഡോക്ടേഴ്സ് ടീം സാന്ത്വന ചികിത്സ നടത്തിവരുന്നു. നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് വേണ്ട നിര്‍ദേശങ്ങളും നിയമസഹായങ്ങളും നല്കാന് പ്രത്യേക ഹെല്പ് ഡെസ്ക്ക് രൂപവത്കരിച്ചിട്ടുണ്ട്. നവോദയയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യരക്ഷാധികാരി വി.കെ. റഊഫ്, പ്രസിഡൻറ് ഷിബു തിരുവനന്തപുരം, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര തുടങ്ങിയവര്‍ നേതൃത്വം നല്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.